പാതിവില തട്ടിപ്പ്; സ്‌കൂട്ടർ ലഭിക്കാനുള്ളത് 31,000 പേർക്ക്, അനന്തു കൃഷ്ണനുള്ളത് 230 കോടി രൂപയുടെ ബാധ്യത

പാതിവില തട്ടിപ്പ് കേസിൽ സ്‌കൂട്ടർ ലഭിക്കാനുള്ളത് 31,000 പേർക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവിൽ മുഖ്യപ്രതിയായ അനന്തു കൃഷ്ണനുള്ളത്. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യൽമെഷീനും നൽകിയിട്ടു ണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

60ഓളം ജീവനക്കാരുണ്ടായിരുന്നതായും ഇവർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ലാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തി. കൂടുതൽ ചോദ്യംചെയ്യലിനായി മുഖ്യ പ്രതി അനന്തുകൃഷ്ണനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലത്ത് രജിസ്റ്റർ ചെയ്ത കേസിൽ കോടതി അനുമതിയോടെ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിശദമായ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ തിരികെ കോടതിയിൽ ഹാജരാക്കണം. തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളത്. 50,000ത്തിനടുത്ത് ആളുകൾ വിവിധ പദ്ധതികൾക്കായി പണം നൽകിയിട്ടുണ്ട്. 18,000ത്തോളം സ്‌കൂട്ടറുകൾ അനന്തുവും സംഘവും കൈമാറി.

ലാപ്ടോപ്പ്, തയ്യൽ മെഷീൻ, രാസവളം എന്നിവയ്ക്കും പണം നൽകിയവർ നിരവധിയാണ്. ലഭിച്ച പണം അപേക്ഷകരല്ലാത്തവർക്ക് ബാങ്ക് വഴിയും അല്ലാതെയും കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഇടപാടുകളിൽ അനന്തു നേരത്തേ നൽകിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു. സംശയങ്ങൾ ബാക്കി നിൽക്കുന്നതിനാൽ അനന്തുവിന്റെ സാന്നിധ്യത്തിൽ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

ഇതോടൊപ്പം അനന്തുകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നീക്കവും ക്രൈംബ്രാഞ്ച് തുടങ്ങി. ഇതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയിട്ടുണ്ട്. കുടയത്തൂരിൽ അഞ്ചിടത്ത് അനന്തുകൃഷ്ണൻ ഭൂമി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു