സർക്കാർ നൽകാനുള്ള എസ്‌സി, എസ്‌ടി ഇ-ഗ്രാന്റ് കുടിശ്ശിക 138.69 കോടി; ഗവേഷണം മുടങ്ങി വിദ്യാർത്ഥികൾ

കേരള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2022-23, 2023-24 അധ്യായന വർഷം നൽകാനുള്ള ഇ-ഗ്രാന്റ് ഫെല്ലോഷിപ്പ് കുടിശ്ശിക 138.69 കോടി രൂപയെന്ന് നിയമസഭാരേഖകൾ. എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ ചോദ്യത്തിന് വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ 2024 ജനുവരി 31ന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇത്ര ഭീമമായ തുക സർക്കാർ കുടിശ്ശിക വരുത്തിയതായി പറഞ്ഞിട്ടുള്ളത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് 122.16 കോടി രൂപയും പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 16.53 കോടി രൂപയുമാണ് നൽകുവാനുള്ളത്.

സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന എസ്‌സി/എസ്ടി ഗവേഷകർ ഫെല്ലോഷിപ്പ് മുടങ്ങിയതിനെ തുടർന്ന് ഗവേഷണം ഉപേക്ഷിക്കേണ്ട സാഹചര്യം മുൻപ് വാർത്തയായിരുന്നു. പല ഗവേഷകരും ഗവേഷണം മുന്നോട്ട് കൊണ്ടുപോകാൻ കൂലിപ്പണിയ്ക്ക് പോകേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെല്ലോഷിപ്പ് മുടങ്ങി ഗവേഷണം പരിപൂർണ്ണമായും മുടങ്ങുമെന്ന ഘട്ടത്തിൽ വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന ഗവേഷകർ സംഘടിച്ചു സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്തിരുന്നു. തുടർന്നാണ് ഗവേഷകർക്ക് ഭാഗികമായെങ്കിലും ഫെല്ലോഷിപ്പ് ലഭിച്ചു തുടങ്ങിയത്.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്താൽ പഠനം നടത്തുന്ന 217 ഗവേഷകർ മാത്രമാണുള്ളത്. ഇവർക്ക് ജെആർഎഫ് ഇനത്തിൽ 23250 രൂപയും എസ്ആർഎഫ് ഇനത്തിൽ 26250 രൂപയുമാണ് മാസം നൽകുന്നത്. ഇവർക്ക് ഫെല്ലോഷിപ്പ് വിതരണത്തിന് പ്രതിമാസം 50 ലക്ഷത്തിനു താഴെ മതിയാകും. എന്നിട്ടും ഈ തുക സർക്കാർ കുടിശ്ശിക വരുത്തുകയാണ്.

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലപ്‌സംഗ്രാന്റ്, ഹോസ്റ്റൽ ഫീസ്, ഫീസ്, ഫെല്ലോഷിപ്പ്, അഡീഷണൽ സ്റ്റേറ്റ് അലവൻസ്, സ്റ്റേറ്റ് അക്കാദമിക് അലവൻസ് എന്നിവ നൽകാനുള്ള തുകയാണ് ഇപ്പോൾ കുടിശ്ശികയായി വന്നിട്ടുള്ള 138.69 കോടി രൂപ. ആദിവാസി-ദലിത് വിദ്യാർത്ഥികളും സംഘടനകളും നിരന്തരം സമരം ചെയ്തിട്ടും അധ്യായന വർഷം കഴിയാറായിട്ടും സർക്കാർ ഇതുവരെയും അധ്യായന വർഷം തുടങ്ങുമ്പോൾ നൽകേണ്ടുന്ന ഈ-ഗ്രാന്റ് തുകകൾ നൽകിയിട്ടില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ