അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

പിതാവില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷൈനി ദോഷി. സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിച്ച ‘സരസ്വതിചന്ദ്ര’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയായ നടിയാണ് ഷൈനി ദോഷി. സെയ്ഫ് അലിഖാനൊപ്പം ഒരു സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഷൈനി ലൈംലൈറ്റിലേക്ക് എത്തുന്നത്.

താന്‍ കുട്ടി ആയിരുന്നപ്പോള്‍ തന്നെ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയിരുന്നു. താന്‍ ഫോട്ടോഷൂട്ടുകള്‍ക്ക് പോകുമ്പോള്‍, താനും അമ്മയും സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം മകളെ കൂട്ടികൊടുക്കാന്‍ പോവുന്നതാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത് എന്നാണ് ഷൈനി പറയുന്നത്.

”അച്ഛന്‍ എന്നെ അഭിസാരിക എന്ന് വിളിക്കുമായിരുന്നു. മാഗസിനുകള്‍ക്ക് വേണ്ടിയുള്ള അഹമ്മദാബാദിലെ ഫോട്ടോഷൂട്ട് ചിലപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടാവും. അന്ന് എനിക്ക് 16 വയസ് ആണ്. ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കേണ്ടതിന് പകരം അദ്ദേഹം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു.”

”നീ നിന്റെ മകളെ പുലര്‍ച്ചെ മൂന്ന് മണിക്ക് പുറത്തു കൊണ്ടുപോവുകയാണോ? നീ അവളെ കൂട്ടിക്കൊടുക്കാന്‍ കൊണ്ടുപോവുകയാണോ? എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് ചോദിച്ചു. ജീവിതത്തിലെ അഴിച്ചു മാറ്റാന്‍ കഴിയാത്ത ചില കെട്ടുകളാണ് അവ. ഞാന്‍ അവയെ ജീവിതപാഠങ്ങളായാണ് സ്വീകരിക്കുന്നത്.”

”എന്നാല്‍, ഇപ്പോഴും ചിലപ്പോള്‍ ഞാന്‍ അശക്തയാണെന്ന് തോന്നും. ഞാന്‍ നിനക്കൊപ്പമുണ്ട് എന്ന് പറയാന്‍ എനിക്ക് ഒരു പിതൃതുല്യന്‍ ഒരിക്കലും ഉണ്ടായിരുന്നില്ല” എന്നാണ് ഷൈനി പറയുന്നത്. അതേസമയം, 2019ല്‍ അമര്‍നാഥ് യാത്രയ്ക്കിടെയാണ് ഷൈനിയുടെ പിതാവ് മരിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ