'ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ആരും അറിയൂല...'; അപമര്യാദയായി സന്ദേശം അയച്ച യുവാവിന് മറുപടിയുമായി ശാലിനി

അപമര്യാദയായി സന്ദേശം അയച്ച യുവാവിന് മറുപടിയുമായി മുന്‍ ബിഗ് ബോസ് താരവും അവതാരകയുമായ ശാലിനി നായര്‍. ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം എന്നുമായിരുന്നു സന്ദേശം. തന്റെ ശരീരം വില്‍പന ചരക്കല്ല, ആങ്കറിംഗ് ആണ് ജോലി, സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്ന് ശാലിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് കുറിപ്പ്.

ഹര്‍ഷന്‍ എന്ന യുവാവിന്റെ സന്ദേശം:

സഹായിക്കാന്‍ മനസു തോന്നി പിന്നെ ഇങ്ങോട്ടും ഒരു സഹകരണം ആണ് ഞാന്‍ ചോദിക്കുന്നത് നല്ല ഒരു ഫ്രണ്ട്ഷിപ്പ് കൂടെ ശാലിനിക്ക് രക്ഷപ്പെടാം. ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ. എനിക്കും കുടുംബമുണ്ട് അതുകൊണ്ട് തന്നെ വിശ്വസിക്കാം. ആരും അറിയൂല. ഒരുപാട് ഇഷ്ടമാണ് ശാലൂ പ്ലീസ്.

ഓഹ് ജാഡയായിരിക്കും അല്ലേ. സിനിമയില്‍ ഒക്കെ അവസരങ്ങള്‍ കിട്ടിയിട്ടുണ്ടല്ലോ. വെറുതെ ഒന്നും ആരും തരില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാകും പിന്നെ എന്തിനിത്ര അഹങ്കാരം…

ശാലിനിയുടെ കുറിപ്പ്:

MY BODY IS NOT FOR SALE

MY FLESH IS NOT FOR SALE

എന്റെ ശരീരം വില്‍പനക്കുള്ളതല്ല

നല്ല വാര്‍ത്തകള്‍ മാത്രം അറിയിച്ചു കൊണ്ട് പ്രിയപ്പെട്ടവരെ കാണാന്‍ വരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാധിക്കണ്ടേ. സമ്മതിക്കില്ല ചിലര്‍! അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍. നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ. ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ.

അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും. അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം.

അവര്‍ കാണാതെ, അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ല! അത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ