പെട്ടെന്നാണ് സുശാന്ത് അപ്രത്യക്ഷനായത്, വര്‍ഷങ്ങള്‍ വേണ്ടിവന്നു ആ വിഷമത്തില്‍ നിന്നും കരകയറാന്‍; വേര്‍പിരിയിലിനെ കുറിച്ച് ആദ്യമായി സംസാരിച്ച് അങ്കിത

അന്തരിച്ചിട്ട് 3 വര്‍ഷം കഴിഞ്ഞെങ്കിലും നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണകാരണം ഇന്നും അവ്യക്തമാണ്. ബാന്ദ്രയിലെ തന്റെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത്. താരത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയെന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, സുശാന്തിന്റെ മുന്‍ കാമുകിയായിരുന്നു സീരിയല്‍-സിനിമാ താരം അങ്കിത ലോകണ്ഡെ. ഒന്നിച്ച് സീരിയലുകളില്‍ അഭിനയിച്ചിരുന്ന അങ്കിതയും സുശാന്തും പവിത്ര് റിശ്ത എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് പ്രണയത്തിലായത്. ഇരുവരും ഭാര്യാഭര്‍ത്തക്കന്‍മാരായാണ് സീരിയലില്‍ വേഷമിട്ടത്.

താനും സുശാന്തും വേര്‍പിരിയാനുണ്ടായ കാര്യത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അങ്കിത ഇപ്പോള്‍. ബിഗ് ബോസ് ഷോയിലാണ് സഹമത്സരാര്‍ത്ഥിയോട് അങ്കിത ഇക്കാര്യം സംസാരിച്ചത്. ”സുശാന്ത് പെട്ടെന്നാണ് അപ്രത്യക്ഷനായത്. അവന്‍ വിജയിച്ചു കൊണ്ടിരുന്നതിനാല്‍, മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു.”

”എന്തുകൊണ്ടാണ് എന്നെ ബ്രേക്കപ്പ് ചെയ്യുന്നത് എന്നതിന് ഒരു മറുപടിയും സുശാന്ത് തന്നിട്ടില്ല” എന്നാണ് അങ്കിത പറയുന്നത്. മുമ്പ് സുശാന്ത് ബ്രേക്കപ്പ് ചെയ്തപ്പോള്‍ തനിക്ക് ആ വിഷമത്തില്‍ നിന്നും മുക്തയാകാന്‍ ഏകദേശം രണ്ടര വര്‍ഷത്തോളം വേണ്ടി വന്നുവെന്ന് അങ്കിത പറഞ്ഞിരുന്നു.

തങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം സുശാന്ത് മറ്റൊരാളെ ഡേറ്റ് ചെയ്യാന്‍ തുടങ്ങി, എന്നാല്‍ തനിക്ക് അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നും അങ്കിത പറഞ്ഞിരുന്നു. 2020 ജൂണ്‍ 14ന് ആണ് സുശാന്ത് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ