'മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു'; ശ്രദ്ധ നേടി ജിഷിന്‍ മോഹന്റെ കുറിപ്പ്

സുഹൃത്തും നടനുമായ രഞ്ജിത്ത് രാജിന് ഒപ്പമുള്ള രസകരമായ സംഭവത്തെ കുറിച്ച് നടന്‍ ജിഷിന്‍ മോഹന്‍. തനിക്ക് പണി തരാന്‍ പ്ലാന്‍ ചെയ്ത് വന്നവര്‍ ഇതൊന്ന് കണ്ട ശേഷം പ്ലാന്‍ ചെയ്യണം എന്ന മുന്നറിയിപ്പോടെയുള്ള കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

എനിക്ക് തിരിച്ചു പണി തരാന്‍ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനില്‍ വന്നതാ രഞ്ജിത്ത് രാജ്. കൂടെ അര്‍ജുന്‍ മോഹനും മഹേഷ് കണ്ണൂരും. ഞാന്‍ മുന്‍പേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വെച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവന്‍. പണി തരാന്‍ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവന്‍ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്.

രഞ്ജിത്ത് ഒളിഞ്ഞു വീഡിയോ എടുക്കുന്നത് മഹേഷ് തന്റെ മൊബൈലില്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു. എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനില്‍ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി.

പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവന്‍ എടുത്തതിനെക്കാള്‍ കണ്ടന്റ് എനിക്ക് കിട്ടിയിട്ടുണ്ടെന്നു. അത് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാന്‍ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി. നോട്ട്: എനിക്ക് തിരിച്ചു പണി തരാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഇതൊന്ന് കണ്ട ശേഷം പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ..

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി