സിനിമ വിൽക്കാൻ നുണ പറയരുത്. 'ബിരിയാണി' യെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. 

സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമായ ബിരിയാണിയിലെ  വാസ്തവവിരുദ്ധമായ സംഗതികളെയാണ് ഒമർ ലുലു പരാമർശിച്ചത്. ലിംഗവിവേചനത്തെ പരാമർശിക്കുന്ന കൂട്ടത്തിൽ സ്ത്രീ ചേലാകർമ്മം (Female Circumcision) ഡയലോഗിന്റെ ഭാഗമായി  വന്നതാണ് വിമർശനവിധേയമായത്. മുസ്ലീങ്ങളുടെ ഇടയിൽ ഇത് സംഭവിക്കുന്നു എന്ന വലിയ തെറ്റിദ്ധാരണ വരുത്തുന്നതാണ് പ്രസ്തുത സംഭാഷണശകലം.

പുരുഷചേലാകർമ്മം ഇസ്ലാം അനുവർത്തിക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് അങ്ങനെ ഒരേർപ്പാടില്ല. ആഫ്രിക്കൻ  ആചാരമായ സ്ത്രീ ചേലാകർമ്മം ചില അറബ് – ഏഷ്യൻ രാജ്യങ്ങളിൽ ചില കാലങ്ങളിൽ  ഗോത്രാചാരമായി നിലനിന്നിരുന്നു. എന്നാൽ ഇസ്ലാമിക രാജ്യങ്ങൾ അടക്കം 59 രാജ്യങ്ങളിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ഈജിപ്ത് ഇക്കാര്യത്തിൽ കുപ്രസിദ്ധമായിരുന്നു. എന്നാൽ 1984 ഇൽ  ഇത് നിരോധിക്കുകയും 2007 ഓടുകൂടി കടുത്ത ക്രിമിനൽ കുറ്റമായി നിയമം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ഗുജറാത്തിലെ  ബോറി എന്ന ഷിയാ വിഭാഗത്തിൽ ജെനിറ്റൽ മ്യൂട്ടേഷൻ നടന്നതായി ചില വാർത്തകളുണ്ടായിരുന്നു.  എന്നാൽ  ആഫ്രിക്കൻ ഗോത്രാചാരമായ ഈ ഏർപ്പാട് കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുള്ളതായി വിശ്വസനീയമായ റിപ്പോർട്ടുകളില്ല. മുടിമുറിക്കൽ, ചേലാകർമ്മം ഇവക്കായി യെമനിൽ നിന്നും കൊണ്ടുവരപ്പെട്ടവർ എന്നു കരുതുന്ന ഒസ്സാൻ വിഭാഗം കേരളത്തിലുണ്ട്. എന്നാൽ അവരുടെ സ്ത്രീകൾക്ക് പ്രത്യേക ജോലികൾ ഉണ്ടായിരുന്നില്ല.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി