'തലൈവി' എത്താന്‍ വൈകും; കങ്കണ ചിത്രത്തിന്റെ റിലീസ് നീട്ടി, കാരണം ഇങ്ങനെ..

കങ്കണ റണൗട്ട് ചിത്രം “തലൈവി”യുടെ റിലീസ് നീട്ടി വച്ചു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സൗഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23ന് ആണ് റിലീസ് ചെയ്യാനിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് നീട്ടി വയ്ക്കുകയാണ്. തലൈവി മുമ്പ് പ്രഖ്യാപിച്ചിരുന്നതു പോലെ തന്നെ ഏപ്രില്‍ 23ന് എത്തും എന്നായിരുന്നു ആദ്യമെത്തിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തുടര്‍ന്ന് റിലീസ് മാറ്റുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ബഹുഭാഷാ ചിത്രമായ എത്തുന്ന തലൈവി എല്ലായിടത്തും ഒരേ ദിവസം തന്നെ റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ കൊവിഡ് വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഏപ്രില്‍ 23ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയാണ് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

റിലീസ് മാറ്റുന്ന ഈ സാഹചര്യത്തിലും നിങ്ങള്‍ നല്‍കുന്ന പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തലൈവിയുടെതായി പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ തലൈവി റിലീസു ചെയ്തു കൊണ്ട് താന്‍ ബോളിവുഡിനെ രക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന കങ്കണയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

അരവിന്ദ് സാമിയാണ് ചിത്രത്തില്‍ എംജിആര്‍ ആയി വേഷമിടുന്നത്. ബാഹുബലി, മണികര്‍ണിക, ഭജരംഗി ഭായിജാന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക