പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന പ്രശസ്ത തെലു​ഗു നടൻ വെങ്കട്ട് രാജ് അന്തരിച്ചു. 53 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു നടനെ അസുഖം മൂർച്ഛിച്ചതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അദ്ദേഹത്തിന് വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ചികിത്സ ചെലവുകൾ നടന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് വെങ്കട്ടിന്റെ മകളടക്കമുളള കുടുംബാം​ഗങ്ങൾ അദ്ദേഹത്തിനായി പരസ്യമായി സഹായം ചോദിച്ച് രം​ഗത്തെത്തി.

പിന്നാലെ പ്രഭാസിന്റെ പേരിൽ‌ തങ്ങളെ പറ്റിച്ചുവെന്ന് ആരോപിച്ച് ഫിഷ് വെങ്കട്ടിന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു. പ്രഭാസിന്റെ സഹായി എന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതൻ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും വാ​ഗ്ദാനം ചെയ്തുവെന്നായിരുന്നു മകൾ വെളിപ്പെടുത്തിയത്. തുടർന്ന് പ്രഭാസ് സഹായം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും അത് വ്യാജ കോളായിരുന്നുവെന്നും അറിയിച്ച് മറ്റൊരു കുടുംബാം​ഗം രം​ഗത്തെത്തുകയായിരുന്നു.

എന്നാൽ ഈ സമയം തന്നെ സിനിമ രാഷ്ട്രീയ രം​ഗത്തുളള പ്രമുഖരിൽ നിന്നായി ഫിഷ് വെങ്കട്ടിന് സഹായം ലഭിച്ചു. നടനും സംവിധായകനുമായ വിശ്വക് സെൻ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാൺ, മുൻ‌രാജ്യസഭാം​ഗം മോപിദേവി വെങ്കട രമണറാവു എന്നിവരാണ് നടന് സാമ്പത്തിക സഹായം നൽകിയത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് ഫിഷ് വെങ്കട്ട് അഭിനയരംഗത്ത് എത്തിയത്. പിന്നീട് നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും നടൻ പ്രേക്ഷകരുടെ ഇഷ്ടം നേടി. ദിൽ, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Latest Stories

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബാലസംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'