നസ്രിയ മാത്രമല്ല, 'അണ്ടേ സുന്ദരാനികി'യില്‍ മറ്റൊരു മലയാളി നടി കൂടി; സന്തോഷം പങ്കുവെച്ച് താരം

കഴിഞ്ഞ ദിവസമാണ് “അണ്ടേ സുന്ദരാനികി” എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി നസ്രിയ, ഫഹദിനൊപ്പം ഹൈദരാബാദില്‍ എത്തിയത്. നാനി നായകനാകുന്ന ചിത്രത്തില്‍ നായികയായാണ് നസ്രിയ വേഷമിടുന്നത്. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

അണ്ടേ സുന്ദരാനികിയിലൂടെ മറ്റൊരു മലയാളി താരവും തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തന്‍വി റാം ആണ് നസ്രിയക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. “”എന്തോ വലിയ കാര്യം സംഭവിക്കുന്നു.. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയില്‍”” എന്നാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം പങ്കുവെച്ച് തന്‍വി കുറിച്ചിരിക്കുന്നത്.

വിവേക് അത്രെയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അമ്പിളിയില്‍ സൗബിന്‍ ഷാഹിറിന്റെ നായികയായെത്തിയ തന്‍വി കപ്പേള, ജോണ്‍ ലൂതര്‍ എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി