വീണ്ടും പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കാന്‍ നേരിട്ട സാഹസങ്ങള്‍; മുറിവുകളും പാടുകളുമായി സാഗര്‍ സൂര്യ

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’ മികച്ച പ്രതികരണങ്ങളുമായി തുടരുകയാണ്. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടി വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ച നടന്‍ സാഗര്‍ സൂര്യയാണ് ഗുണ്ടാവിളയാട്ടത്തില്‍ കൊല്ലപ്പെടുന്ന ബിജു എന്ന വേഷം ചെയ്തത്.

അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരന്റെ വേഷമായിരുന്നു ഇത്. സിനിമയില്‍ വെട്ടുകൊണ്ട് വീഴുന്ന രംഗമുണ്ട് സാഗറിന്. എല്ലാം മേക്കപ്പും വച്ചുകെട്ടും മാത്രമല്ല എന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ സാഗര്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്ന വാക്കുകള്‍.

വീണ്ടുമൊരു പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള കഠിനാധ്വാനവും ബുദ്ധിമുട്ടുകളുമാണ് സാഗര്‍ പങ്കുവച്ചിരിക്കുന്നത്. മുതുകില്‍ ചുവന്നു തടിച്ച പാടുകളും കൈ ചുവന്നു നീരുവച്ചതുമായ ചിത്രങ്ങളാണ് നടന്‍ പോസ്റ്റ് ചെയ്തത്. തലയ്ക്ക് ചുറ്റും കെട്ടുമായി ഇരിക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

”മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങള്‍. ഭാവി സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് ഉപകാരപ്പെടുന്ന ഒരുപാട് അനുഭവങ്ങള്‍ ഇതില്‍ നിന്നുമുണ്ടായി. കാപ്പ സിനിമയുടെ ഭാഗമാകാനും ഈ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചത് ശരിക്കും ഒരു അനുഗ്രഹമായിരുന്നു.”

”എന്നെ വിശ്വസിച്ച് ബിജുവിനെ ഏല്‍പ്പിച്ച പൃഥ്വിരാജിനും ഷാജി കൈലാസിനും നന്ദി. ഇതില്‍ അഭിമാനവും സന്തോഷവും തോന്നുന്നു” എന്നാണ് സാഗര്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ‘കടുവ’യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച സിനിമയാണ് കാപ്പ. തിരുവനന്തപുരത്തെ ഗുണ്ടാപ്പകയാണ് ചിത്രത്തിനാധാരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക