ആ നടിമാരൊക്കെ അത് ചെയ്യാറുണ്ട്, എത്ര കാശ് വേണമെങ്കിലും തരാം, ഇതും കൂടെ ചെയ്ത് കൊടുത്താൽ മതിയെന്നും അവർ പറഞ്ഞു : രഞ്ജിനി ഹരിദാസ്

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളുമെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ ചർച്ചയാവുകയാണ്. തങ്ങൾ നേരിട്ട ലൈംഗികാതിക്രമവും ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ അവതാരക, മോഡൽ, നടി എന്നീ രംഗങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ രഞ്ജിനി ഹരിദാസ് പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. സിനിമയിലും മോഡലിംഗിലും മാത്രമല്ല, ഉദ്‌ഘാടനങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്. ന്യൂസ് 18 നോടാണ് രഞ്ജിനി പ്രതികരിച്ചത്.

‘എന്നെ ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ എത്ര കാശ് വേണമെങ്കിലും തരാം , കൂടെ ഇത് കൂടെ ചെയ്ത് കൊടുത്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് കുറേ നടിമാരുടെ പേര് പറഞ്ഞ് ഇവരൊക്കെ ചെയ്യാറുണ്ട് എന്നും പറയും. പ്രായപൂർത്തിയായ ആർക്കും പരസ്പര സമ്മതത്തോടെ എന്തും ചെയ്യാം. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ എനിക്ക് അതിന് താൽപര്യമില്ല എന്ന് ഞാൻ പറയും’

‘ഷോകൾക്ക് വേണ്ടി നമ്മൾ പുറത്തു പോകുമ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
10 വർഷം മുൻപ്, ഷോയ്ക്ക് പോകുമ്പോൾ ഡാൻസർമാരും പാട്ടുകാരും ഒക്കെ ഉണ്ടാകും, ആക്ടർസ് ഉണ്ടാകും. നല്ല ഒരു സംഘം ആർട്ടിസ്റ്റുകളാണ്. ഞാൻ പൊതുവെ ക്രൂവിന്റെ കൂടെ ഹോട്ടലുകളിൽ താമസിക്കാറില്ല. എവിടെ പോയാലും എനിക്കെന്റെ സുഹൃത്തുക്കൾ ഉണ്ടാകും, അവരുടെ വീട്ടിലാണ് താമസിക്കുക’

‘ഞാൻ എന്റെ ഷാർജയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇവരെല്ലാം അജ്മാനിലോ യുഎഇയിലോ മറ്റോ ആയിരുന്നു. പ്രാക്ടീസിന് വരുമ്പോൾ ഡാൻസർ കുട്ടികൾ വന്ന് പറഞ്ഞു ചേച്ചീ, രാത്രി മുറിയിൽ മുട്ടുന്നുണ്ടെന്നും ഫോൺ കോൾ വരാറുണ്ടെന്നും പറഞ്ഞു. അവർക്ക് കുറച്ച് പേടിച്ചിരിക്കുകയാണ്. കോൾ എടുക്കരുതെന്ന് ഞാൻ പറഞ്ഞു. ഞാൻ അവിടെ താമസിക്കാത്തതു കൊണ്ട് ഞാൻ അത് ഫേസ് ചെയ്യുന്നില്ല. ഇത് ഞാൻ അറിയുന്നില്ല’

‘അതിന് മുമ്പ് ഓർ​ഗനൈസർ എന്റെ അടുത്തു വന്ന് സ്പോൺസർമാർക്ക് രഞ്ജിനിയെ കാണാനും ല‍ഞ്ചിന് കൊണ്ട് പോകാനും താൽപര്യമുണ്ടെന്ന് പറഞ്ഞു. അതിൽ കുഴപ്പമില്ലെന്ന് ഞാൻ കരുതി. നമ്മൾ തെറ്റായിട്ട് ഒന്നും ആലോചിക്കുന്നില്ലലോ. ഒരു സ്പോൺസർ വന്ന് ലഞ്ചിന് കൊണ്ടുപോയി. എന്നിട്ട് ഷോപ്പിംഗ് വലതും ചെയ്യണോ എന്ന് ചോദിച്ചു’

‘ഇതേ ​ഗ്രൂപ്പ് ഇവന്റ് കഴിഞ്ഞ് ഡിന്നറിന് ഒരു വാട്ടർ ക്രീക്കിലേക്ക് കൊണ്ട് പോയി. ഇവന്റ് കഴിഞ്ഞ് ക്ഷീണിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. എന്നിട്ട് ഞങ്ങൾ ഒന്നര മണിക്കൂർ ഏതോ ബോട്ടിൽ യാത്ര ചെയ്യണം. അവിടെ പോയി കുറേ ആളുകളെ ഡിന്നറിനു പബ്ലിക്കിൽ വിളിപ്പിച്ചു. അവിടെ ഞാൻ പ്രശ്നം ഉണ്ടാക്കി. കാരണം അവിടെ ആൽക്കഹോൾ ഉണ്ടായിരുന്നു. അന്ന് ഞാൻ കുറച്ച് വയലന്റ് ആയി. എനിക്കത് ഇഷ്ടപ്പെട്ടില്ല. കാരണം നമ്മൾ ഒരു സ്ഥലത്തേക്ക് കയറുമ്പോൾ നമ്മൾ കംഫോർട്ടബിൾ ആണോ എന്ന് മനസിലാകും. നമ്മുടെ ഉള്ളിൽ നിന്ന് ഒരു കോളിം​ഗ് ഉണ്ടാകും. രഞ്ജിനീ, ഇത് ശരിയല്ല എന്ന്. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഇങ്ങനെയും നടക്കുന്നുണ്ട് എന്ന് സിനിമയിൽ മാത്രമല്ല, എല്ലാ രം​ഗത്തും ഇത്തരം ചൂഷണങ്ങളുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്