മമ്മൂട്ടിയോട് റീടേക്ക് ആവശ്യപ്പെട്ട പിഷാരടിയ്ക്ക് കിട്ടിയ പണി; ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനിലെ രസകരമായ സംഭവം

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കിയ ഗാനഗന്ധര്‍വ്വന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച രംഗം റീടേക്ക് എടുക്കാന്‍ പറഞ്ഞ സാഹചര്യത്തെ കുറിച്ചും അതിനെ തുടര്‍ന്ന് മമ്മൂട്ടി തനിക്കു തന്ന രസകരമായ പണിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് പിഷാരടി.

“ഒരു പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഉത്സവപ്പറമ്പില്‍ അറുനൂറോളം പേര്‍ നില്‍ക്കുന്നുണ്ട്. മമ്മൂക്ക പാട്ട് പാടണം. ഒന്ന് തെറ്റിയ പോലെ തോന്നി, ഞാന്‍ കട്ട് ചെയ്തു. രണ്ടാമത് തെറ്റിയതു പോലെ തോന്നി, ഞാന്‍ കട്ട് ചെയ്തു. ഞാന്‍ സ്‌റ്റൈലിന് വേണ്ടി മമ്മൂക്കയ്‌ക്കൊരു കൂളിംഗ് ഗ്ലാസും കൊടുത്തിരുന്നു. ഇരുവശത്തും നിന്നും ലൈറ്റും മിന്നിമിന്നി കത്തുന്നുണ്ട്.”

ഞാന്‍ ഉത്സവപ്പറമ്പിന്റെ ഏറ്റവും പിന്നിലായിരുന്നു. രണ്ട് കട്ട് പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ കൈ കാണിച്ച് വിളിച്ചു. കൂളിംഗ് ഗ്ലാസ് എനിക്ക് വെച്ചു തന്നു. ലൈറ്റ് ഓണാക്കാന്‍ പറഞ്ഞു. താഴെ നിന്ന് ലൈറ്റ് ശക്തിയായി മിന്നി മുഖത്ത് അടിക്കുന്നുണ്ട്. അതിനാല്‍ കൂളിംഗ് ഗ്ലാസും നോക്കി പാട്ട് പുസ്തകം നോക്കുമ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. നീ ഇതുപോലത്തെ പാട്ടു പുസ്തകവും തന്ന് കൂളിംഗ് ഗ്ലാസും വെപ്പിച്ച് ഇത്രയും ലൈറ്റും അടിപ്പിച്ച് അവിടെ ഇരുന്ന് പിന്നെയും എടുക്ക് പിന്നെയും എടുക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ല ആദ്യം ഇതിനൊരു പരിഹാരം കാണെന്ന് മമ്മൂക്ക പറഞ്ഞു.” ബഡായ് ബംഗ്ലാവില്‍ അതിഥിയായെത്തിയപ്പോള്‍ പിഷാരടി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക