'മറ്റ് നടിമാരെപ്പോലെ തന്നെയാണെന്ന് തെളിഞ്ഞു'; സ്വിം സ്യൂട്ട് ധരിച്ച സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധ നേടാറുള്ള നടിയാണ് സായ് പല്ലവി. പരസ്യങ്ങളോട് മാത്രമല്ല, ഹിറ്റ് ആയ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ട്. പ്രേമം, അമരൻ, ശ്യാം സിംഗ റോയ്, ഫിദ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ താരം ശക്തമായ കഥാപാത്രങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയോ പ്രശസ്തി നേടാനോ വേണ്ടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനു പകരം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർ സായ് പല്ലവിയെ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു വേഷം തനിക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ വലിയ ഓഫറുകൾ ആണെങ്കിൽ പോലും അത് നിരസിക്കാൻ ഉള്ള ധൈര്യം സായ് പല്ലവി കാണിക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

സഹോദരി പൂജയ്ക്കൊപ്പം ബീച്ചില്‍ സ്വിം സ്യൂട്ടില്‍ ഇരിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെയാണ് സായി പല്ലവിക്ക് നേരെ സൈബർ ആക്രമണം ആരംഭിച്ചത്. രാമായണ’യില്‍ സീതയായി വേഷമിടുന്ന സായി പല്ലവിയെ സാരിയില്‍ അല്ലാതെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും സീതാദേവി ഇങ്ങനെ അല്‍പവസ്ത്രധാരിയല്ലെന്നും ആളുകള്‍ വിമർശിക്കുന്നുണ്ട്.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനാണ് ഇരുവരുമൊത്തുള്ള സന്തോഷ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രം വൈറലായതിന് പിന്നാലെ ആരാധകരിൽ ഒരു വിഭാഗം മോശം കമൻ്റുകളുമായി എത്തുകയായിരുന്നു. എന്നാൽ ഇത്തരം കമന്റുകളുടെ ചുവടെ തന്നെ വിമർശനവും ഉയർന്നിട്ടുണ്ട്. സാരി ധരിക്കുമ്പോൾ നല്ല പെൺകുട്ടിയും ബിക്കിനി ധരിക്കുമ്പോൾ മോശക്കാരിയുമാകുന്നതിന്റെ ലോജിക് എന്താണ് എന്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കപ്പുറം താരങ്ങളും മനുഷ്യരാണെന്നും അവർക്കും സ്വകാര്യ ജീവിതമുണ്ടെന്നും ആളുകൾ കുറിച്ചിട്ടുണ്ട്. സായ് പല്ലവിയെ ദേവിയെ പോലെയാണ് താൻ കണ്ടതെന്നും എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് മറ്റൊരാളുടെ കമന്റ്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ