അഭ്യൂഹങ്ങൾക്ക് അവസാനം; ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കില്ല

നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപിരിയുന്നത്.  പിരിഞ്ഞതിന് ശേഷം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തിൽ ഒരുപാട് വാർത്തകൾ ഈയടുത്ത് പ്രചരിച്ചിരുന്നു. സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാൻ ചർച്ചകൾ നടത്തുന്നത് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങൾക്ക് ഒരു അവസാനമായിരിക്കുകയാണ്. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കില്ലെന്നാണ് നാഷണൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടുപേർക്കും മറ്റൊരു വിവാഹം കഴിക്കാൻ താൽപര്യം തോന്നുന്നത് വരെ ഡിവോഴ്സ് ഫയൽ ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതുവരെ രണ്ട് മക്കളെയും മാറി മാറി നോക്കാനാണ് ഇരുവരുടെയും തീരുമാനം. ഒരുമിച്ച് താമസിക്കുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് അവരിപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. മക്കളുടെ ജീവിതത്തിൽ ഒരു ശൂന്യത ഇല്ലാതെയിരിക്കാൻ രണ്ടുപേരും പരമാവധി ശ്രമിക്കുന്നുണ്ട്. യാത്ര, ലിംഗ എന്നീ രണ്ടുമക്കളാണ് ധനുഷിനും ഐശ്വര്യയ്ക്കും ഉള്ളത്.

ഡിസംബറിൽ റിലീസിന് തയ്യാറാവുന്ന ‘ക്യാപ്റ്റൻ മില്ലർ’ ആണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം. ‘പാ പാണ്ടി’ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ധനുഷിന്റെ കരിയറിലെ അൻപതാമത്തെ ചിത്രം കൂടിയായിരിക്കും ‘ഡി 50’ എന്ന് ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ചിത്രം.
അതേസമയം പുതിയ ചിത്രമായ ‘ലാൽ സലാ’മിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് ഐശ്വര്യ . വിഷ്ണു വിശാലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. രജനികാന്ത് അതിഥി താരമായും ചിത്രത്തിൽ വരുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക