മോഹന്‍ലാല്‍ തന്നെയാണ് ടീമിന്റെ ഐക്കണ്‍, കേരള സ്‌ട്രൈക്കേഴ്‌സില്‍ അദ്ദേഹത്തിന് ഇപ്പോഴും പങ്കാളിത്തമുണ്ട്: ടീം ഉടമ രാജ്കുമാര്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും മോഹന്‍ലാലും താരസംഘടനയായ ‘അമ്മ’യും പിന്മാറിയെന്ന് വ്യക്തമാക്കി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും വ്യവസായിയുമായ രാജ്കുമാര്‍.

മോഹന്‍ലാല്‍ സാര്‍ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണ്. മോഹന്‍ലാല്‍, ലിസി, ഷാജി എന്നിവരാണ് ടീം ആരംഭിച്ചത്. താന്‍ ലിസിയുടെ ഓഹരിയാണ് വാങ്ങിയത്. മോഹന്‍ലാല്‍ സര്‍ ഇപ്പോഴും 20 ശതമാനം ഓഹരിയുടെ ഉടമയാണ്. മറ്റെയാള്‍ക്ക് 20 ശതമാനവും. ലാലേട്ടന്‍ ഇല്ലെന്ന് പറഞ്ഞാല്‍ തെറ്റാണ്.

ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ട്. ദുബായ്‌യില്‍ വച്ച് കണ്ടിരുന്നു. മത്സരം കാണാന്‍ വരാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ജയ്പൂരില്‍ എത്തിയാല്‍ വരാം എന്ന് പറഞ്ഞു. മത്സരത്തിന് മുന്നേ അദ്ദേഹം വിളിച്ചു, ‘രാജ്കുമാര്‍ എനിക്ക് വരാന്‍ പറ്റില്ല, പക്ഷേ ഞാന്‍ അവിടെ ഉള്ളതുപോലെയാണ്’ എന്ന് പറഞ്ഞു.

അദ്ദേഹമാണ് നമ്മുടെ ടീമിന്റെ ഐക്കണ്‍. ഇപ്പോഴും പിന്തുണയുണ്ട്. അദ്ദേഹം ഇല്ലെങ്കില്‍ കേരള സ്‌ട്രേക്കേഴ്‌സുമില്ല. ‘അമ്മ’ സംഘടയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. പക്ഷേ താന്‍ കൊച്ചിയില്‍ പോയി ഇടവേള ബാബുവിനെ കണ്ടിരുന്നു. പക്ഷേ അദ്ദേഹം എന്തോ ആശങ്കയിലാണ്.

മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു. അതിനാലാണ് സി3 ക്ലബിനെ കണ്ടതും ചര്‍ച്ച നടത്തിയതും. അങ്ങനെയാണ് കുഞ്ചാക്കോ ബോബനെ കാണുന്നതും അദ്ദേഹം വരാമെന്ന് സമ്മതിക്കുന്നതും എന്നാണ് രാജ്കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി