ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്, കല്യാണത്തിന് എത്തിയവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് കരുതി; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിന് പിന്നിലെ അറിയാക്കഥകള്‍ പറഞ്ഞ് നടിയുടെ മേക്കപ്പ് മാന്‍ ഉണ്ണി പിഎസ്. കാവ്യ തന്റെ സുഹൃത്ത് ആയിരുന്നതിനാല്‍ വിവാഹക്കാര്യം നേരത്തെ അറിഞ്ഞിരുന്നു. വിവാഹ ദിവസം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാന്‍ പോകുന്നത് എന്താണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

കാവ്യ സുഹൃത്തായതിനാല്‍ തന്നെ വിവാഹക്കാര്യം ഉണ്ണി നേരത്തെ അറിഞ്ഞിരുന്നു. വിവാഹ ദിവസം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വരന്‍ ദിലീപ് ആണെന്നും അറിഞ്ഞിരുന്നു. കൊച്ചി കലൂരിലെ നക്ഷത്ര ഹോട്ടലില്‍ റൂം ബുക്ക് ചെയ്തതും, അവിടെ മേക്കപ്പ് സെറ്റ് ചെയ്തതും ഉണ്ണി തന്നെയാണ്. എന്നാല്‍ കൂടെയുള്ള മേക്കപ്പ് ടീമിന് അവിടെ നടക്കാന്‍ പോകുന്നത് കാവ്യ-ദിലീപ് വിവാഹം എന്ന് അറിയില്ലായിരുന്നു.

കാവ്യ മാധവന്റെ ബന്ധുക്കള്‍ പലരും വന്നിരുന്നു. കാവ്യയുടെ ബന്ധുക്കള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരാണ് എന്നാണ് അന്ന് ടീം അംഗങ്ങള്‍ കരുതിയിരുന്നത്. പ്രധാന താരങ്ങളെ ഒരുക്കിയ ശേഷം മറ്റുള്ളവര്‍ക്ക് മേക്കപ്പ് ഇടാം എന്ന് കരുതി അവരെ മുറിക്ക് പുറത്തു നിര്‍ത്തിയിരുന്നു. ശേഷം ദിലീപ് മാലയും ബൊക്കെയുമായി വന്നപ്പോള്‍ ‘എന്നാല്‍ ഞാന്‍ പറയട്ടെ’ എന്നായി കാവ്യാ മാധവന്‍.

അങ്ങനെ മാത്രമാണ് വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. കാവ്യയെ സാരി ഉടുപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ആള്‍ക്കും ഇതേ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ കാവ്യയെ സാരി ഉടുപ്പിക്കാറുള്ള ബെന്‍സിയെയാണ് കല്യാണത്തിനും സാരി ഉടുപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് എന്ന് കരുതിയ ബെന്‍സി കാവ്യയോട് ചുരിദാര്‍ ഉട്ടുള്ള രംഗങ്ങള്‍ ആദ്യം ഷൂട്ട് ചെയ്തോളൂ എന്ന് പറഞ്ഞു.

താന്‍ ഉച്ചയ്ക്ക് അങ്ങോട്ട് എത്താം എന്നായിരുന്നു ബെന്‍സി പ്രതികരിച്ചത്. അത്രകണ്ട് പഴുതടച്ച പ്ലാനിംഗ് ആയിരുന്നു ദിലീപ്-കാവ്യാ വിവാഹത്തിന് എല്ലാവരും ചേര്‍ന്ന് നടത്തിയത് എന്നാണ് ഉണ്ണി പറയുന്നത്. 2016ല്‍ ആണ് ദിലീപും കാവ്യയും വിവാഹിതരായത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ