എന്റെ ദൈവമേ എന്നോര്‍ത്തു; ഹണിറോസുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് നടി

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കിയ സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഹണി റോസിന്റെയും ലക്ഷ്മി മഞ്ചുവിന്റെയും ലെസ്ബിയന്‍ പ്രണയവും ഇന്റിമേറ്റ് രംഗങ്ങളും അടങ്ങുന്നതായിരുന്നു സിനിമ. ഇപ്പോഴിതാ, ഹണിറോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് അത്ര എളുപ്പമല്ലായിരുന്നില്ല എന്ന് പറയുകയാണ് ലക്ഷ്മി. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആ രംഗങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. ‘നിങ്ങള്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍ കഴിയുന്നു? എന്നായിരുന്നു ചിലരുടെ പ്രതികരണം, ചിലര്‍ ആ സീനുകള്‍ കണ്ട് കണ്ണ് പൊത്തിയപ്പോള്‍ ചിലര്‍ക്ക് തന്നോട് ക്രഷ് ആയെന്നും ലക്ഷ്മി പറഞ്ഞു.

നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ മോണ്‍സ്റ്ററിലെ സീനുകള്‍ ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ‘എന്റെ ദൈവമേ!’ എന്നായിരുന്നു ആദ്യ ചിന്ത. ഉദ്ദേശം നല്ലതായത് കൊണ്ടാണ് സ്വയം വിശ്വസിച്ച് ആ സീനുകള്‍ ചെയ്യാന്‍ സാധിച്ചത്.

ആണ്‍ പെണ്‍ ബന്ധങ്ങള്‍ പോലും നോര്‍മലൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമാണെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ഇത് ഇത്ര വലിയ കാര്യമാക്കുന്നതെന്ന് എനിക്കറിയില്ല. രണ്ട് പൂക്കളുടെയോ മരത്തിന്റെയോ മറപറ്റിയുള്ള പ്രണയങ്ങളില്‍ നിന്ന് ചുംബിക്കാന്‍ കഴിയുന്നത് വരെ നമ്മള്‍ എത്തിയിട്ടുണ്ട്! അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി