വിവരക്കേട് അടിവരയിട്ട് പറയരുത്, 2023 ഡിസംബര്‍ 31ന് സെന്‍സര്‍ ചെയ്ത ചിത്രം എങ്ങനെ ആ വര്‍ഷത്തെ ജനപ്രിയ സിനിമയാകും..; '2018'നെ തഴഞ്ഞതില്‍ വിവാദം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. ‘2018’ ചിത്രത്തെ തഴഞ്ഞ് ‘ആടുജീവിത’ത്തിന് ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. 2018 ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി അടക്കം നിരവധി പേരാണ് 2024ല്‍ പുറത്തിറങ്ങിയ ആടുജീവിതത്തിന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

”എന്തിലുമേതിലും വര്‍ഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയില്‍ മോഹങ്ങള്‍ മോഹഭംഗങ്ങളായും സ്വപ്നങ്ങള്‍ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകള്‍ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോള്‍ നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ പകയേതുമില്ലാത്തവര്‍ വരുന്ന ആ സുന്ദരപുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തുപറയാന്‍ (അല്ല പിന്നെ)” എന്നാണ് 2018ന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ‘ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്ന് പൊട്ടിച്ചിരി സ്‌മൈലിയോടെ ജൂഡ് ആന്തണി കമന്റ് ചെയ്തു. ഇതോടെ ഓസ്‌കര്‍ നോമിനേഷന്‍ വരെ നേടിയ 2018നെ തഴഞ്ഞതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്.

2024ല്‍ റിലീസ് ചെയ്ത ആടുജീവിതത്തിന് 2023ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് കൊടുത്തതിനെതിരെ നിര്‍മ്മാതാവ് ഷിബു ജി. സുശീലനും രംഗത്തെത്തി. ഇരു ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ പങ്കുവെച്ച്, ”2023ലെ ജനപ്രിയ ചിത്രം ഇതില്‍ ഏതായിരുന്നു. 2024ല്‍ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്” എന്നാണ് ഷിബു ജി സുശീലന്‍ കുറിച്ചത്.

2023 ഡിസംബര്‍ 31-ന് സെന്‍സര്‍ ചെയ്തതാണെങ്കിലും എങ്ങനെ ആ വര്‍ഷത്തെ ജനപ്രിയ ചിത്രമാകുമെന്നാണ് ഷിബു ചോദിക്കുന്നത്. അതേസമയം, മികച്ച കലാസംവിധായകനുള്ള പുരസ്‌കാരവും വിഷ്വല്‍ എഫക്ട്‌സിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒഴിച്ചാല്‍ മറ്റൊരു കാറ്റഗറിയിലും 2018 ഇടം നേടിയിരുന്നില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ