'കീര്‍ത്തി ജാതിയും മതവും നോക്കില്ല, താമസിക്കാതെ അത് ബോധ്യപ്പെടും'; വിവാഹ സൂചന?

സ്‌നേഹ ബന്ധങ്ങള്‍ക്കോ സുഹൃദ് ബന്ധങ്ങള്‍ക്കോ നടി കീര്‍ത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ലെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. അത് തനിക്ക് നന്നായി അറിയാമെന്നും നിങ്ങള്‍ക്കും താമസിയാതെ ബോധ്യപ്പെടുമെന്ന് താന്‍ ഉറപ്പ് തരുന്നു എന്നും ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആലപ്പി അഷറഫിന്റെ ഈ വാക്കുകള്‍ കീര്‍ത്തിയുടെ വിവാഹവുമായി കൂട്ടിവായിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കീര്‍ത്തിയുടെ വിവാഹത്തെക്കുറിച്ചാണ് ആലപ്പി അഷറഫ് പരോക്ഷമായി സൂചിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്.

താന്‍ സിംഗിള്‍ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കീര്‍ത്തി സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.

കീര്‍ത്തിയെക്കുറിച്ച് പല ഗോസിപ്പുകളും വന്നിട്ടുണ്ട്. നടി പ്രണയത്തിലാണെന്ന് പലപ്പോഴും അഭ്യൂഹങ്ങള്‍ വന്നു. ഒരിക്കല്‍ സുഹൃത്തിനൊപ്പം പങ്കുവെച്ച ഫോട്ടോ ഗോസിപ്പുകള്‍ക്ക് കാരണമായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി