ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട് : വിനയൻ

നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാർ ഭരണം നടത്തിയെന്നും വിനയൻ പറഞ്ഞു.

ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും വിനയൻ പറഞ്ഞു. കൂലിപ്പണിക്കരോട് പോലും നാളെ പണിക്ക് വരേണ്ട എന്ന് പറഞ്ഞല്ലേ ഒഴിവാക്കാറുള്ളു, കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവർ അർഹിക്കുന്ന വിലകൊടുക്കണമെന്നും വിനയൻ കൂട്ടിച്ചേർത്തു.

‘നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു’ വിനയൻ പറയുന്നു.

Latest Stories

യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത് : രാജീവ് ചന്ദ്രശേഖർ

ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം; മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട്, എന്നാൽ അവ എവിടെയാണെന്ന് അറിയില്ല : ബരാക് ഒബാമ

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം; കെ. സി. വേണുഗോപാലുമായി സംസാരിച്ചു

ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങള്‍ വരും വഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കും : സുരേഷ് ഗോപി

എസ്എഫ്ഐക്കാർ മർദിച്ച സംഭവം: പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും

ശബരിമല യുവതി പ്രവേശനം: സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ല, സതീശന്റെ വർത്തമാനം മോഹകസേര കണ്ട് : മന്ത്രി പി രാജീവ്

എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കും, ജോസ് കെ. മാണിയും താനും എന്നും ഒരുമിച്ച്; പാർട്ടിയിൽ ആശയക്കുഴപ്പമില്ല: റോഷി അഗസ്റ്റിൻ

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തു വരണം’; അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

ശബരിമല യുവതീ പ്രവേശനം: സർക്കാർ സ്വീകരിക്കുന്ന 'അഴകൊഴമ്പൻ' സമീപനം അവസാനിപ്പിക്കണം, ഒളിച്ചുകളി അനുവദിക്കില്ല: വി. ഡി സതീശൻ