ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

സ്വന്തമായി വഴി വെട്ടി തെളിച്ച് സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ഉണ്ണിമുകുന്ദന്‍. സിനിമാ സ്വപ്നം കണ്ട് ഗുജറാത്തില്‍ നിന്നും വണ്ടി കയറി കേരളത്തില്‍ വന്ന് സിനിമാ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്ന കാലത്തെ കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. യുവാക്കളുടെ ഇടയിലെ മസില്‍ അളിയനായി നിന്ന താരത്തിന്റെ ഒരു കുതിപ്പായിരുന്നു പിന്നീട് നമ്മള്‍ കണ്ടത്.

മൂന്നരക്കോടി മുടക്കി ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും നിര്‍മിച്ച മാളികപ്പുറം എന്ന ചിത്രത്തിന് 100 കോടിയിലധികം തിരികെ നേടിയതിന് പിന്നിലും താരത്തിന്റെ ഫാന്‍ ബേസ് തന്നെയാണെന്ന് പറയാം. സിനിമയിറങ്ങി നാല്പതാം ദിവസമാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉള്‍പ്പെടെ 100 കോടിയിലേക്ക് കുതിച്ചുയര്‍ന്നത്.

ഇപ്പോഴിതാ ഗംഭീര കളക്ഷനും പ്രതികരണങ്ങളും നേടി തിയേറ്ററില്‍ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായാണ് ചിത്രം എത്തുന്നത്. രണ്ട് ദിവസം കൊണ്ട് മാര്‍ക്കോ 25 കോടിയിലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ ജഗദീഷിന്റെയും അഭിമന്യുവിന്റെയും പ്രകടനങ്ങളും കയ്യടി നേടുകയാണ്. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസര്‍.

മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലന്‍സ് രംഗങ്ങളാണ് മാര്‍ക്കോയുടെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മുമാണ് മാര്‍ക്കോയുടെ പ്രധാന ആകര്‍ഷണം. ‘എക്സ്ട്രീം വയലന്‍സ്, എക്സ്ട്രീം ബ്രൂട്ടല്‍, എക്സ്ട്രീം സാറ്റിസ്ഫാക്ഷന്‍’, മോളിവുഡില്‍ ഇതിന് മുമ്പ് ഇതുപോലെ തിയേറ്റര്‍ എക്സ്പീരിയന്‍ തന്നെ പടം ഉണ്ടായിട്ടില്ല. മലയാളത്തില്‍ എടുത്ത ജോണ്‍വിക്ക് സ്റ്റൈല്‍ പടം എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് വരുന്നത്.

തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ-സെയില്‍സ് നടന്ന അഞ്ചാമത് മലയാള ചിത്രം എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഈ നേട്ടം കയ്യെത്തിപ്പിടിക്കുന്ന രണ്ടാമത് ചിത്രമാണിത്.

അതേസമയം, നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേല്‍’. മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ക്കോയുമായി എത്തിയത്.

സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെജിഎഫ്, സലാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിര്‍വഹിക്കുന്നത്.

മാര്‍ക്കോ 100 കോടി കടക്കുമോ എന്നതിനേക്കാള്‍ 100 കോടിയും കടന്ന് എത്ര കോടി നേടും എന്ന നിലയിലാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങളാണ് 2024 ലെ 100 കോടി കടന്ന മലയാള സിനിമകള്‍. ഈ സിനിമകളെ ഉണ്ണിമുകുന്ദന്‍ ചിത്രം കടത്തി വെട്ടുമോ എന്നത് ഇനി കണ്ടറിയണം…

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക