എന്ത് അടിസ്ഥാനത്തിലാണ് സിനിമ കണ്ടെന്നു പറയുന്നത്? ഐ.എഫ്.എഫ്.കെ: ചലച്ചിത്ര അക്കാദമിക്കെതിരെ ബംഗാളി സംവിധായകന്‍

ഐഎഫ്എഫ്‌കെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകന്‍ ഇന്ദ്രസിസ് ആചാര്യ രംഗത്ത്. തന്റെ “ദി പാര്‍സല്‍” എന്ന ബംഗാളി ചിത്രം പാനല്‍ അംഗങ്ങള്‍ കാണാതെ തള്ളിക്കളയുകയാണുണ്ടായതെന്ന് ഇന്ദ്രസിസ് ആചാര്യ പറയുന്നു. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേയ്ക്കായിരുന്നു ഇന്ദ്രസിസ് സിനിമ അയച്ചിരുന്നത്.

“ദി പാര്‍സലിന്റെ ഓണ്‍ലൈന്‍ വീഡിയോ ലിങ്കാണ് ഞാന്‍ അവര്‍ക്ക് അയച്ചു കൊടുത്തത്. വിമിയോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് സിനിമ അപ് ലോഡ് ചെയ്തിരുന്നത്. ലിസ്റ്റില്‍ എന്റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ് ചിത്രം പാനല്‍ കണ്ടിട്ടില്ലെന്നു മനസ്സിലായത്.”

വിമിയോയില്‍ അപ് ലോഡ് ചെയ്ത സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന് വീഡിയോ അപ് ലോഡ് ചെയ്ത ആള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അതില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഞാന്‍ ചലച്ചിത്ര അക്കാദമിയെ സമീപിച്ചത്.”” ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.

“”സെപ്റ്റംബര്‍ 19-ന് എന്റെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടൂ എന്നാണ് അക്കാദമി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഞാന്‍ നല്‍കിയിരുന്നില്ല. അതിനാല്‍ അവര്‍ക്ക് പിന്നെ എന്ത്ടി അടിസ്ഥാനത്തിലാണ് അവര്‍ സിനിമ കണ്ടെന്നു പറയുന്നത്? അവര്‍ ആ സിനിമ കണ്ടിട്ടില്ല.”- ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.

ഡിസംബര്‍ ആറിന് ചലച്ചിത്രമേള തുടങ്ങാനിരിക്കെയാണ് സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്