നിങ്ങള്‍ സിനിമ കണ്ടിരുന്നോ, കശ്മീരിന്റെ യഥാര്‍ത്ഥ ചരിത്രം വായിച്ചിട്ടുണ്ടോ; വിമര്‍ശനം ഉന്നയിച്ച അവതാരകയോട് വിവേക് അഗ്‌നിഹോത്രി

‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവേക് അഗ്‌നിഹോത്രി രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്താണ് അഭിമുഖം പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കശ്മീര്‍ വംശഹത്യ നടന്നത് ജഗ്മോഹന്റെ ഭരണത്തിന്‍ കീഴിലാണെന്ന് അവകാശപ്പെട്ട അവതാരകയ്ക്ക് വിവേക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. സിനിമ കാണാതെയും, ചരിത്രമറിയാതെയുമാണോ ഒരാളെ അഭിമുഖം ചെയ്യുന്നതെന്നാണ് അവതാരകയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനം. ജനുവരി 21നാണ് ഗവര്‍ണര്‍ ജഗ്മോഹന്‍ കശ്മീരില്‍ എത്തിയതെന്നും, 19-20 ദിവസങ്ങളില്‍ കശ്മീരില്‍ ഭരണകൂടം ഉണ്ടായിരുന്നില്ലെന്നും അംഗീകരിക്കാന്‍ അവതാരക വിസമ്മതിച്ചു.

‘കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ചില പ്രൊപ്പോഗണ്ട മുന്നോട്ട് വെയ്ക്കുന്നു. 3 കോടി ആളുകള്‍ മാത്രമാണ് ഇത് കണ്ടത്, അവരില്‍ ചിലര്‍ ‘ന്യൂനപക്ഷ സമുദായങ്ങള്‍’ക്കെതിരെ മുദ്രാവാക്യം പോലും ഉയര്‍ത്തി. എന്തിനാണ് ഒരു കലാരൂപത്തിലൂടെ വിദ്വേഷം പരത്തുകയും ഭൂതകാലത്തില്‍ നിന്ന് ശവക്കുഴികള്‍ തോണ്ടുന്നത്?’, അവതാരക ചോദിച്ചു.

കശ്മീരുമായി ബന്ധപ്പെട്ട് ഇതുവരെ ഇറങ്ങിയ എല്ലാ സിനിമകളും തീവ്രവാദികളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതായിരുന്നുവെന്ന് ഈ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെയും ഇരകളുടെയും യഥാര്‍ത്ഥ വേദന കാണിക്കുന്ന ഒരേയൊരു സിനിമയാണ് കശ്മീര്‍ ഫയല്‍സ് എന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരി പണ്ഡിറ്റുകളുടെ മുറിവുണക്കാനും അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് ലോകത്തെ കാണിക്കാനുമാണ് സിനിമ നിര്‍മ്മിച്ചതിന് പിന്നിലെ എന്റെ ലക്ഷ്യം. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ചും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചും ഒന്നും അറിയില്ല’, വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

തെറ്റായ വസ്തുതകള്‍ പറഞ്ഞതിന് മാധ്യമപ്രവര്‍ത്തകയെ അഗ്‌നിഹോത്രി വിമര്‍ശിച്ച ഭാഗം അഭിമുഖത്തില്‍ നിന്നും എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. നീക്കം ചെയ്ത ഭാഗം സംവിധായകന്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവര്‍ത്തകന്‍ എഡിറ്റ് ചെയ്ത ഭാഗം’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!