ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകൻ; ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം

ഇന്ത്യൻ സിനിമയിൽ നിരവധി നായക നടന്മാർ പിറവിയെടുത്തിട്ടുണ്ട്. പക്ഷേ ദേവ് ആനന്ദ് എന്ന നടനോളം ഇന്ത്യൻ സിനിമ ആഘോഷിച്ച ഒരു താരമുണ്ടോ എന്നത് ഇന്നും സംശയമുള്ള കാര്യമാണ്. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതം, നൂറിലേറെ സിനിമകൾ. അവിസ്മരണീയമായ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായ  ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം. കേവലം നടൻ മാത്രമായിരുന്നില്ല ദേവ് ആനന്ദ്. എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ  എന്നിങ്ങനെ അയാൾ തന്റെ കഴിവ്  സകല മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ ഗുരുദാസ്പൂരിൽ 1923 സെപ്റ്റംബർ 26 നാണ് ദേവ് ആനന്ദ് ജനിക്കുന്നത്. പിന്നീട് 1940 കളിൽ ഇന്ത്യയിലേക്ക് എത്തുകയുംവെറും 65 രൂപ ശമ്പളത്തോടെ ചർച്ച്ഗേറ്റിലെ മിലിട്ടറി സെൻസർ ഓഫീസിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.  പിന്നീട് 85 രൂപയ്ക്ക് ഒരു സ്ഥാപനത്തിൽ ക്ലർക്കായി. 1946 ൽ ‘ഹം എക് ഹെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് ദേവ് ആനന്ദ് സ്വന്തമാക്കി. ദേവ് ആനന്ദ് എന്ന താരത്തിന്റെ തുടക്കം ആ ചിത്രത്തിലൂടെയാണ് ആരംഭിക്കുന്നത്.

ജാൽ, ടാക്സി ഡ്രൈവർ, മുനിംജി, സി. ഐ. ഡി, പോക്കറ്റ് മാർ, ഫന്തൂഷ്,പേയിങ് ഗസ്റ്റ്, കാലാ പാനി എന്നീ മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ദേവ് ആനന്ദ് ഉണ്ടാക്കിയെടുത്തു. 1958 ൽ കാലാപാനി എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ ഒരു ആരാധിക ആത്മഹത്യ ചെയ്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമ ലോകത്ത് നിന്നും അദ്ദേഹം വിലക്ക് നേരിട്ടിരുന്നു.

ആർ. കെ നാരായണന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത ‘ഗൈഡ്’ എന്ന ചിത്രം ദേവ് ആനന്ദിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ചിത്രം 38 മത് അക്കാദമി പുരസ്കാര പട്ടികയിലും ഇടം പിടിച്ചിരുന്നു.

1970 കളിൽ അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു. പ്രേം പൂജാരി എന്ന ചിത്രമാണ് ദേവ് ആനന്ദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സ്വാമി ദാദ, ദേശ് പർദേശ്, ഹരേ രാമ ഹരേ കൃഷണ, ലൂട്ട്മാർ എന്നെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.

അടിയന്തിരാവസ്ഥയ്ക്കെതിരെ ബോളിവുഡിൽ നിന്നുള്ള പ്രതിഷേധ ശബ്ദമായും ദേവ് ആനന്ദ് മാരി. നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. 2001 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002 ൽ ദാദസാഹിബ് ഫാൽക്കെ അവാർഡും ലഭിക്കുകയുണ്ടായയി. 2011 ഡിസംബർ 3 ന്  തന്റെ എൺപത്തിയെട്ടാം വയസിൽ ഹൃദയസ്തംഭനം മൂലം ദേവ് ആനന്ദ് ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ത്യൻ സിനിമ ഉള്ളിടത്തോളം കാലം ദേവ് ആനന്ദിനെ ഓർക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകനായ അദ്ദേഹം ഇന്നും തന്റെ  സിനിമകളിലൂടെയും , അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും അതുല്യനായി  ജീവിക്കുന്നു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും