ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകൻ; ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം

ഇന്ത്യൻ സിനിമയിൽ നിരവധി നായക നടന്മാർ പിറവിയെടുത്തിട്ടുണ്ട്. പക്ഷേ ദേവ് ആനന്ദ് എന്ന നടനോളം ഇന്ത്യൻ സിനിമ ആഘോഷിച്ച ഒരു താരമുണ്ടോ എന്നത് ഇന്നും സംശയമുള്ള കാര്യമാണ്. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതം, നൂറിലേറെ സിനിമകൾ. അവിസ്മരണീയമായ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായ  ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം. കേവലം നടൻ മാത്രമായിരുന്നില്ല ദേവ് ആനന്ദ്. എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ  എന്നിങ്ങനെ അയാൾ തന്റെ കഴിവ്  സകല മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ ഗുരുദാസ്പൂരിൽ 1923 സെപ്റ്റംബർ 26 നാണ് ദേവ് ആനന്ദ് ജനിക്കുന്നത്. പിന്നീട് 1940 കളിൽ ഇന്ത്യയിലേക്ക് എത്തുകയുംവെറും 65 രൂപ ശമ്പളത്തോടെ ചർച്ച്ഗേറ്റിലെ മിലിട്ടറി സെൻസർ ഓഫീസിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.  പിന്നീട് 85 രൂപയ്ക്ക് ഒരു സ്ഥാപനത്തിൽ ക്ലർക്കായി. 1946 ൽ ‘ഹം എക് ഹെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് ദേവ് ആനന്ദ് സ്വന്തമാക്കി. ദേവ് ആനന്ദ് എന്ന താരത്തിന്റെ തുടക്കം ആ ചിത്രത്തിലൂടെയാണ് ആരംഭിക്കുന്നത്.

ജാൽ, ടാക്സി ഡ്രൈവർ, മുനിംജി, സി. ഐ. ഡി, പോക്കറ്റ് മാർ, ഫന്തൂഷ്,പേയിങ് ഗസ്റ്റ്, കാലാ പാനി എന്നീ മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ദേവ് ആനന്ദ് ഉണ്ടാക്കിയെടുത്തു. 1958 ൽ കാലാപാനി എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ ഒരു ആരാധിക ആത്മഹത്യ ചെയ്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമ ലോകത്ത് നിന്നും അദ്ദേഹം വിലക്ക് നേരിട്ടിരുന്നു.

ആർ. കെ നാരായണന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത ‘ഗൈഡ്’ എന്ന ചിത്രം ദേവ് ആനന്ദിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ചിത്രം 38 മത് അക്കാദമി പുരസ്കാര പട്ടികയിലും ഇടം പിടിച്ചിരുന്നു.

1970 കളിൽ അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു. പ്രേം പൂജാരി എന്ന ചിത്രമാണ് ദേവ് ആനന്ദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സ്വാമി ദാദ, ദേശ് പർദേശ്, ഹരേ രാമ ഹരേ കൃഷണ, ലൂട്ട്മാർ എന്നെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.

അടിയന്തിരാവസ്ഥയ്ക്കെതിരെ ബോളിവുഡിൽ നിന്നുള്ള പ്രതിഷേധ ശബ്ദമായും ദേവ് ആനന്ദ് മാരി. നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. 2001 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002 ൽ ദാദസാഹിബ് ഫാൽക്കെ അവാർഡും ലഭിക്കുകയുണ്ടായയി. 2011 ഡിസംബർ 3 ന്  തന്റെ എൺപത്തിയെട്ടാം വയസിൽ ഹൃദയസ്തംഭനം മൂലം ദേവ് ആനന്ദ് ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ത്യൻ സിനിമ ഉള്ളിടത്തോളം കാലം ദേവ് ആനന്ദിനെ ഓർക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകനായ അദ്ദേഹം ഇന്നും തന്റെ  സിനിമകളിലൂടെയും , അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും അതുല്യനായി  ജീവിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക