ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകൻ; ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം

ഇന്ത്യൻ സിനിമയിൽ നിരവധി നായക നടന്മാർ പിറവിയെടുത്തിട്ടുണ്ട്. പക്ഷേ ദേവ് ആനന്ദ് എന്ന നടനോളം ഇന്ത്യൻ സിനിമ ആഘോഷിച്ച ഒരു താരമുണ്ടോ എന്നത് ഇന്നും സംശയമുള്ള കാര്യമാണ്. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതം, നൂറിലേറെ സിനിമകൾ. അവിസ്മരണീയമായ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായ  ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം. കേവലം നടൻ മാത്രമായിരുന്നില്ല ദേവ് ആനന്ദ്. എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ  എന്നിങ്ങനെ അയാൾ തന്റെ കഴിവ്  സകല മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ ഗുരുദാസ്പൂരിൽ 1923 സെപ്റ്റംബർ 26 നാണ് ദേവ് ആനന്ദ് ജനിക്കുന്നത്. പിന്നീട് 1940 കളിൽ ഇന്ത്യയിലേക്ക് എത്തുകയുംവെറും 65 രൂപ ശമ്പളത്തോടെ ചർച്ച്ഗേറ്റിലെ മിലിട്ടറി സെൻസർ ഓഫീസിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.  പിന്നീട് 85 രൂപയ്ക്ക് ഒരു സ്ഥാപനത്തിൽ ക്ലർക്കായി. 1946 ൽ ‘ഹം എക് ഹെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് ദേവ് ആനന്ദ് സ്വന്തമാക്കി. ദേവ് ആനന്ദ് എന്ന താരത്തിന്റെ തുടക്കം ആ ചിത്രത്തിലൂടെയാണ് ആരംഭിക്കുന്നത്.

ജാൽ, ടാക്സി ഡ്രൈവർ, മുനിംജി, സി. ഐ. ഡി, പോക്കറ്റ് മാർ, ഫന്തൂഷ്,പേയിങ് ഗസ്റ്റ്, കാലാ പാനി എന്നീ മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ദേവ് ആനന്ദ് ഉണ്ടാക്കിയെടുത്തു. 1958 ൽ കാലാപാനി എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ ഒരു ആരാധിക ആത്മഹത്യ ചെയ്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമ ലോകത്ത് നിന്നും അദ്ദേഹം വിലക്ക് നേരിട്ടിരുന്നു.

ആർ. കെ നാരായണന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത ‘ഗൈഡ്’ എന്ന ചിത്രം ദേവ് ആനന്ദിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ചിത്രം 38 മത് അക്കാദമി പുരസ്കാര പട്ടികയിലും ഇടം പിടിച്ചിരുന്നു.

1970 കളിൽ അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു. പ്രേം പൂജാരി എന്ന ചിത്രമാണ് ദേവ് ആനന്ദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സ്വാമി ദാദ, ദേശ് പർദേശ്, ഹരേ രാമ ഹരേ കൃഷണ, ലൂട്ട്മാർ എന്നെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.

അടിയന്തിരാവസ്ഥയ്ക്കെതിരെ ബോളിവുഡിൽ നിന്നുള്ള പ്രതിഷേധ ശബ്ദമായും ദേവ് ആനന്ദ് മാരി. നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. 2001 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002 ൽ ദാദസാഹിബ് ഫാൽക്കെ അവാർഡും ലഭിക്കുകയുണ്ടായയി. 2011 ഡിസംബർ 3 ന്  തന്റെ എൺപത്തിയെട്ടാം വയസിൽ ഹൃദയസ്തംഭനം മൂലം ദേവ് ആനന്ദ് ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ത്യൻ സിനിമ ഉള്ളിടത്തോളം കാലം ദേവ് ആനന്ദിനെ ഓർക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകനായ അദ്ദേഹം ഇന്നും തന്റെ  സിനിമകളിലൂടെയും , അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും അതുല്യനായി  ജീവിക്കുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്