ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകൻ; ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം

ഇന്ത്യൻ സിനിമയിൽ നിരവധി നായക നടന്മാർ പിറവിയെടുത്തിട്ടുണ്ട്. പക്ഷേ ദേവ് ആനന്ദ് എന്ന നടനോളം ഇന്ത്യൻ സിനിമ ആഘോഷിച്ച ഒരു താരമുണ്ടോ എന്നത് ഇന്നും സംശയമുള്ള കാര്യമാണ്. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതം, നൂറിലേറെ സിനിമകൾ. അവിസ്മരണീയമായ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായ  ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം. കേവലം നടൻ മാത്രമായിരുന്നില്ല ദേവ് ആനന്ദ്. എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ  എന്നിങ്ങനെ അയാൾ തന്റെ കഴിവ്  സകല മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ ഗുരുദാസ്പൂരിൽ 1923 സെപ്റ്റംബർ 26 നാണ് ദേവ് ആനന്ദ് ജനിക്കുന്നത്. പിന്നീട് 1940 കളിൽ ഇന്ത്യയിലേക്ക് എത്തുകയുംവെറും 65 രൂപ ശമ്പളത്തോടെ ചർച്ച്ഗേറ്റിലെ മിലിട്ടറി സെൻസർ ഓഫീസിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.  പിന്നീട് 85 രൂപയ്ക്ക് ഒരു സ്ഥാപനത്തിൽ ക്ലർക്കായി. 1946 ൽ ‘ഹം എക് ഹെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് ദേവ് ആനന്ദ് സ്വന്തമാക്കി. ദേവ് ആനന്ദ് എന്ന താരത്തിന്റെ തുടക്കം ആ ചിത്രത്തിലൂടെയാണ് ആരംഭിക്കുന്നത്.

ജാൽ, ടാക്സി ഡ്രൈവർ, മുനിംജി, സി. ഐ. ഡി, പോക്കറ്റ് മാർ, ഫന്തൂഷ്,പേയിങ് ഗസ്റ്റ്, കാലാ പാനി എന്നീ മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ദേവ് ആനന്ദ് ഉണ്ടാക്കിയെടുത്തു. 1958 ൽ കാലാപാനി എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ ഒരു ആരാധിക ആത്മഹത്യ ചെയ്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമ ലോകത്ത് നിന്നും അദ്ദേഹം വിലക്ക് നേരിട്ടിരുന്നു.

ആർ. കെ നാരായണന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത ‘ഗൈഡ്’ എന്ന ചിത്രം ദേവ് ആനന്ദിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ചിത്രം 38 മത് അക്കാദമി പുരസ്കാര പട്ടികയിലും ഇടം പിടിച്ചിരുന്നു.

1970 കളിൽ അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു. പ്രേം പൂജാരി എന്ന ചിത്രമാണ് ദേവ് ആനന്ദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സ്വാമി ദാദ, ദേശ് പർദേശ്, ഹരേ രാമ ഹരേ കൃഷണ, ലൂട്ട്മാർ എന്നെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.

അടിയന്തിരാവസ്ഥയ്ക്കെതിരെ ബോളിവുഡിൽ നിന്നുള്ള പ്രതിഷേധ ശബ്ദമായും ദേവ് ആനന്ദ് മാരി. നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. 2001 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002 ൽ ദാദസാഹിബ് ഫാൽക്കെ അവാർഡും ലഭിക്കുകയുണ്ടായയി. 2011 ഡിസംബർ 3 ന്  തന്റെ എൺപത്തിയെട്ടാം വയസിൽ ഹൃദയസ്തംഭനം മൂലം ദേവ് ആനന്ദ് ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ത്യൻ സിനിമ ഉള്ളിടത്തോളം കാലം ദേവ് ആനന്ദിനെ ഓർക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകനായ അദ്ദേഹം ഇന്നും തന്റെ  സിനിമകളിലൂടെയും , അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും അതുല്യനായി  ജീവിക്കുന്നു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു