'അനൂപ് മേനോന്‍ അക്വാട്ടിക് യൂണിവേഴ്‌സ്', സിനിമകളുടെ പേരുകള്‍ ചര്‍ച്ചയാകുമ്പോള്‍...

കഴിഞ്ഞ ദിവസമാണ് അനൂപ് മേനോന്റെ ‘തിമിംഗല വേട്ട’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയില്‍ രാഷ്ട്രീയക്കാരനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകകരമായ ഒരു ചര്‍ച്ചയ്ക്കാണ് സിനിമ വഴിവച്ചിരിക്കുന്നത്. ‘തിമിംഗല വേട്ട’ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ അനൂപ് മേനോന്റെ മറ്റ് സിനിമകളും ചര്‍ച്ചയാവുകയാണ്.

അനൂപ് മേനോന്റെ സിനിമകള്‍ക്ക് തുടര്‍ച്ചയായി മത്സ്യത്തിന്റെ പേര് വന്നതിന് പിന്നാലെയാണ് സിനിമാ ആസ്വാദകര്‍ ‘അനൂപ് മേനോന്‍ അക്വാട്ടിക്ക് യൂണിവേഴ്‌സ്’ എന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിമിംഗല വേട്ടയ്ക്ക് മുമ്പ് എത്തിയ ‘ദി ഡോള്‍ഫിന്‍’, ‘വരാല്‍’, ‘കിംഗ് ഫിഷ്’ എന്നീ സിനിമകളില്‍ എല്ലാം അനൂപ് മേനോന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ സിനിമകള്‍ എല്ലാം തന്നെ പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് പുതിയ സിനിമ ‘തിമിംഗല വേട്ട’യുടെ ചിത്രീകരണം ആരംഭിച്ച വിശേഷം അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

ഇതോടെ മീനുകളുമായുള്ള നടന്റെ ബന്ധത്തെ കുറിച്ചുള്ള കമന്റുമായാണ് ആളുകള്‍ എത്തുന്നത്. ‘ഡോള്‍ഫിന്‍, വരാല്‍, കിങ് ഫിഷ്, തിമിംഗല വേട്ട, എന്നാലിതൊരു ഫിഷ് മാര്‍ക്കറ്റായി പ്രഖ്യാപിച്ചൂ കൂടേ, അടുത്ത അക്വാട്ടിക് യൂണിവേഴ്‌സ്’, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനൂപ് മേനോന്റെ പേരില്‍ പരിഷ്‌കാരം വരുത്തി ‘അനൂപ് മീനോന്‍’ എന്നും ചിലര്‍ കമന്റില്‍ കുറിച്ചിട്ടുണ്ട്.

രാഗേഷ് ഗോപന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അനൂപ് മേനോന്‍ നായകനാകുന്ന സിനിമയാണ് തിമിംഗലവേട്ട. രാധിക രാധാ കൃഷ്ണനാണ് സിനിമയില്‍ നായിക. ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ജഗദീഷ്, വിജയരാഘവന്‍, മണിയന്‍പിള്ള രാജു എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

അതേസമയം, അനൂപ് മേനോന്‍ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ‘വിധി: ദ വെര്‍ഡിക്ട്’ മുതല്‍ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘വരാല്‍’ എന്ന സിനിമ വരെ എടുത്ത് നോക്കിയാല്‍ തിയേറ്ററില്‍ ഹിറ്റ് ആയ സിനിമകള്‍ കുറവാണ്. ആവറേജ് പ്രകനം മാത്രമാണ് ഇതുവരെയുള്ള സിനിമകള്‍ ഒക്കെ തിയേറ്ററില്‍ കാഴ്ച വച്ചത്.

അധികം പ്രമോഷനുകള്‍ ഒന്നുമില്ലാതെ എത്തിയ അനൂപ് മേനോന്റെ രണ്ട് സിനിമകളാണ് ‘പത്മ’യും ‘കിംഗ് ഫിഷും’. അനൂപ് മേനോന്‍ തിരക്കഥ എഴുതി, നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത സിനിമകളാണ് ഇത്. വലിയ പ്രമോഷനുകളോ ആരവങ്ങളോ ഒന്നുമില്ലാതെ എത്തിയ സിനിമകള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു തിയേറ്ററില്‍ ലഭിച്ചിരുന്നത്. നടന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരാല്‍ ആണ്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് അനൂപ് മേനോന്‍ ആണ്. എന്നാല്‍ ഈ സിനിമയ്ക്കും വലിയ പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

ഒരു വര്‍ഷം തന്നെ രണ്ട് സിനിമകള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും ചെയ്തു.. കിങ് ഫിഷ്, പദ്മ, വരാല്‍ എന്നീ മൂന്ന് സിനിമകളിലും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു…. എന്നാല്‍ മൂന്ന് സിനിമകളും ബോക്‌സോഫീസില്‍ ഫ്‌ളോപ്പ് ആണ്….. ഇത്തരം സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ അനൂപ് മേനോന്‍ എന്ന താരത്തിന്റെ കരിയര്‍ നശിക്കാനുള്ള സാധ്യതയും ഏറെയാണ് എന്ന ചര്‍ച്ചയാണ് ഉയരുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ