ഹിറ്റ്‌ലറിന് കൈകൊടുത്ത 'ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി'; ആദ്യ സിനിമയില്‍ സിദ്ദിഖിനെ കുഴക്കിയ വിവാദം...

ലാലുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി മാറിയ ചിത്രമാണ് ഹിറ്റ്‌ലര്‍. മമ്മൂട്ടിയുമായി ഒന്നിച്ച ചിത്രം സൂപ്പര്‍ ഹിറ്റ് ആയെങ്കിലും വിവാദങ്ങളിലും നിറഞ്ഞിരുന്നു. സിദ്ദിഖ് പുല്ലേപ്പടി താമസിച്ചിരുന്ന കാലത്ത് അയല്‍വാസികളായി ഒരു പെണ്‍കുട്ടിയും സഹോദരനും ഉണ്ടായിരുന്നു.

അന്ന് ആ പരിസരത്തുള്ള ഒട്ടുമിക്ക പയ്യന്മാരും സൈക്കിളുമായി അവരുടെ വീടിന് മുന്നില്‍ എത്താറുണ്ടായിരുന്നു എന്ന് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ടെറസില്‍ പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം താഴത്തെ മുറിയിലൂടെ ആകുലതയോടെ നോക്കിനില്‍ക്കുന്ന സഹോദരനെയും സിദ്ദിഖ് ശ്രദ്ധിച്ചിരുന്നു.

അയാളുടെ ആകുലത പ്രേക്ഷകരെയും രസിപ്പിക്കുമെന്ന ഉറപ്പിലാണ് നാല് സഹോദരിമാരുടെ വല്യേട്ടനായി മമ്മൂട്ടിയെ അവതരിപ്പിച്ചത്. ഹിറ്റ്‌ലര്‍ എന്ന് ഇരട്ടപ്പേരും കൊടുത്ത് സിദ്ദിഖ് തന്റെ ആദ്യ സിനിമ ഒരുക്കി. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ ഒരു മമ്മൂട്ടി ആരാധകന്‍ ഒരു കാര്‍ട്ടൂണ്‍ ചിത്രം വരച്ചു.

ലോകം കണ്ട നീചനായ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറും ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും കൈകൊടുക്കുന്ന ചിത്രം. അതില്‍ ‘നീ എന്റെ ചീത്തപ്പേര് കുറച്ചു’ എന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറയുന്ന വാചകവും എഴുതി ചേര്‍ത്തിരുന്നു. ഇത് തമാശയായി തോന്നിയ സിദ്ദിഖും ലാലും സിനിമയുടെ പ്രൊമോഷനിടെ ഈ ചിത്രം ഉപയോഗിച്ചു.

എന്നാല്‍ ഇത് ചര്‍ച്ചയാവുകയും അന്നത്തെ മുഖ്യധാരാ പത്രത്തില്‍ ഒരു എഡിറ്റോറിയല്‍ ചര്‍ച്ചകളില്‍ അത് എത്തിപ്പെടുകയും ചെയ്തു. അത് വിവാദമാവുകയും ചെയ്തു. 1996ല്‍ ആണ് ഹിറ്റ്‌ലര്‍ സിനിമ റിലീസ് ചെയ്തത്. സിദ്ദിഖ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം ലാല്‍ ആണ് നിര്‍മ്മിച്ചത്.

മലയാള സിനിമയില്‍ ചരിത്രത്തില്‍ ആദ്യമായി റിലീസ് ചെയ്ത 28 കേന്ദ്രങ്ങളിലും 50 ദിവസം പിന്നിട്ട ചിത്രം ഹിറ്റ്‌ലര്‍ ആണ്. 17 കേന്ദ്രങ്ങളില്‍ 75 ദിവസം പിന്നിട്ട് ചരിത്രം രചിച്ച ഹിറ്റ്‌ലര്‍, പതിമൂന്ന് തിയേറ്ററുകളില്‍ ചിത്രം 100 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡ് എഴുതിച്ചേര്‍ത്താണ് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി തിയേറ്റര്‍ വിട്ടത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ