ഷാമിലിക്കും കുടുംബത്തിനും ഇനി അന്നത്തിനായി യാചിക്കേണ്ട; ഏറ്റെടുത്ത് ബാദുഷ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വാര്‍ത്തയായിരുന്നു കൊല്ലത്തുള്ള ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ ഷാമിലിയുടേയും കുടുംബത്തിന്റേയും ദയനീയാവസ്ഥ. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുടുംബത്തെ ഏറ്റെടുത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

ബാദുഷയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടീം- ബാദുഷ ലവേഴ്‌സ് ആണ് കുടുംബത്തിന് സഹായമായി എത്തിയത്. ടീമിലെ അംഗമായ സി.ഐ കുഞ്ഞുണ്ണിയുടെ സാന്നിദ്ധ്യത്തില്‍ ഈ കുടുംബത്തിന് ഏതാനും മാസത്തേക്കുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി.

മലയാളം സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്തിയ ബാദുഷ നൂറിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹസംവിധായകനായും നടനായും ബാദുഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്ന പുതിയ സിനിമയാണ് ബാദുഷ നിലവില്‍ നിര്‍മ്മിക്കാനിരിക്കുന്നത്.

എം. പത്മകുമാറിന്റെ വര്‍ഗം എന്ന സിനിമയിലൂടെയാണ് ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്തിയത്. ബാദുഷയുടെ നേതൃത്വത്തില്‍ ബാദുഷ അക്കാദമി ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ