ഭ്രമയുഗം ട്രെന്‍ഡ് പിടിച്ച് ദുല്‍ഖര്‍ ചിത്രവും! 'കാന്താ'യും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍? പ്രതികരിച്ച് സംവിധായകന്‍

ഇരുട്ട് എന്നും പേടിപ്പിക്കുന്നത് അതിന്റെ കറുപ്പ് നിറം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരു ഹൊറര്‍ പടത്തിന്റെ ഏറ്റവും നല്ല മീഡിയം ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ‘ഭ്രമയുഗം’ തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്താ’യും ചര്‍ച്ചകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഒരു ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ആണ് കാന്തയുടെ പോസ്റ്റര്‍ എത്തിയത്. സെല്‍വമണി സെല്‍വരാജ് ആണ് ഹൊറര്‍ ത്രില്ലറായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഭ്രമയുഗം ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ദുല്‍ഖര്‍ ചിത്രവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണോ ഒരുങ്ങുന്നത് എന്ന സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ടൈറ്റില്‍ പോസ്റ്റര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതു കൊണ്ട് തന്നെ ഭ്രമയുഗം ട്രെന്‍ഡ് പിടിച്ചാണ് കാന്തയും എത്തുന്നത് എന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വമണി ഇപ്പോള്‍. കാന്തയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ല എന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ സിനിമയെ കുറിച്ച് മറ്റൊന്നും വ്യക്തമാക്കിയിട്ടില്ല. ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണെന്നും മണിരത്‌നം ചിത്രം ‘തഗ് ലൈഫി’ന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ കാന്താ ആരംഭിക്കുമെന്നും സെല്‍വമണി സെല്‍വരാജ് ഒ.ടി.ടി പ്ലേയോട് പ്രതികരിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കാന്താ. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസും റാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ലൈഫ് ഓഫ് പൈ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സെല്‍വമണി സെല്‍വരാജും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്.

അതേസമയം, മലയാളത്തിന് പുറമെ തെലുങ്കിലും ബോളിവുഡിലും ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. 2021ല്‍ ‘കുറുപ്പി’ലൂടെ മലയാളത്തിന് സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ദുല്‍ഖര്‍ പിന്നീട് 2022ല്‍ ‘സീതാരാമ’ത്തിലൂടെ തെലുങ്കിലും ‘ഛുപ്’ എന്ന സിനിമയിലൂടെ ബോളിവുഡിലും തരംഗം സൃഷ്ടിച്ചിരുന്നു. മൂന്ന് ഭാഷകളിലും ഹിറ്റ് അടിച്ച പാന്‍ ഇന്ത്യന്‍ താരത്തിന്റെ സിനിമകള്‍ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മാത്രമല്ല, ഒ.ടി.ടി സ്ട്രീമിംഗിന് ശേഷവും അധികം ചര്‍ച്ചയായില്ല. മണിരത്‌നത്തിന്റെ ‘തഗ് ലൈഫ്’ കൂടാതെ ‘ലക്കി ഭാസ്‌കര്‍’ ആണ് ദുല്‍ഖറിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. ഈ വര്‍ഷം ഫെബ്രുവരി ആദ്യമാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ഇത് കൂടാതെ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു ചിത്രത്തില്‍ കൂടി ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ