ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം; വ്യാപക പ്രതിഷേധം

ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം അനുവദിച്ച കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി. ബന്ദിപുര്‍ കടുവാസങ്കേതത്തിന് കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിലാണ് സിനിമയുടെ ചിത്രീകരണം നടത്താന്‍ അനുവദിച്ചത്. പ്രതിപക്ഷനേതാവ് ആര്‍. അശോക് ആണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഏറെ നിയന്ത്രണങ്ങളുള്ള ബന്ദിപുര്‍ വന്യജീവി സങ്കേതത്തിന് കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളില്‍ ചൊവ്വാഴ്ച നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്നാല്‍ പരിസ്ഥിതിലോല പ്രദേശത്ത് സിനിമ ചിത്രീകരിക്കാന്‍ തദ്ദേശീയ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടില്ലെന്നും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി നേടിയിട്ടുണ്ട് എന്നുമാണ് ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍തലത്തില്‍ ആരാണ് അത്തരമൊരു അനുമതി നല്‍കിയത്, ഇതിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആര്‍. അശോക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സിനിമാചിത്രീകരണം അനുവദിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് സമാനമായ എന്തെങ്കിലും നിര്‍ദേശമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ