അടുത്ത 100 ജന്മങ്ങളിലും എനിക്ക് രജനികാന്ത് ആയി തന്നെ ജനിക്കണം.. പുരസ്‌കാരം തമിഴ്മക്കള്‍ക്ക്: രജനികാന്ത്

അടുത്ത 100 ജന്മങ്ങളിലും ഒരു നടനായി തന്നെ ജനിക്കാനാണ് തന്റെ ആഗ്രഹമെന്ന് രജനികാന്ത്. ഗോവയില്‍ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്‌ഐ) സമാപന ചടങ്ങില്‍, സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങിലാണ് രജനികാന്ത് സംസാരിച്ചത്.

”സിനിമയില്‍ അഭിനയിച്ച ഈ 50 വര്‍ഷവും എനിക്ക് പത്തോ പതിനഞ്ചോ വര്‍ഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എഴുത്തുകാര്‍ക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കള്‍ക്കും സമര്‍പ്പിക്കുന്നു” എന്നാണ് രജനികാന്തിന്റെ വാക്കുകള്‍.

നിറഞ്ഞ കയ്യടിയോടെയാണ് സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടത്. അതേസമയം, ജയിലര്‍ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. ജയിലര്‍ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്ക്കൊപ്പം ജയിലര്‍ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173-യും രജനിയുടെതായി വരുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായി ആദ്യം തിരഞ്ഞെടുത്തത് സുന്ദര്‍ സിയെ ആയിരുന്നു. എന്നാണ് സുന്ദര്‍ ഈ സിനിമയില്‍ നിന്നും പിന്മാറി. പുതിയ സംവിധായകനെ ഉടനെ പ്രഖ്യാപിക്കും എന്നാണ് വിവരം.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ