'വൈ ദിസ് കൊലവെറി' കൊണ്ട് സിനിമയ്ക്ക് ഒരു ഗുണവും ഉണ്ടായില്ല: ഐശ്വര്യ രജനികാന്ത്

ധനുഷിനെയും ശ്രുതി ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ റൊമാന്റിക്- ത്രില്ലർ ചിത്രമാണ് ‘3’.

ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച് ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം റിലീസിന് മുന്നെ തന്നെ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ആ ഗാനം കൊണ്ട് സിനിമയ്ക്ക് പരടിഏകയിച്ച ഒരു ഗുണവും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഐശ്വര്യ രജനികാന്ത്. പാട്ടിന്റെ വലിയ സ്വീകാര്യത സിനിമയ്ക്ക് മേൽ വലിയ സമ്മർദ്ധമാണ് ഉണ്ടാക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.

“കൊലവെറി എന്ന ​ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആ ​ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദമുണ്ടാക്കി. ആശ്ചര്യത്തേക്കാൾ അതൊരു ഞെട്ടലായിരുന്നു എനിക്ക്.

ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ​ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയിൽ വരുമ്പോഴും നിരവധി ഫോൺകോളുകൾ വരാറുണ്ട്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ രജനികാന്ത് പറഞ്ഞത്.

അതേസമയം വിഷ്ണു വിശാലിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലാൽ സലാം’ ബോക്സ്ഓഫീസിൽ നിരാശപ്പെടുത്തിയെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക