പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു, ആ ചാപ്റ്റർ വിട്ടു; പിന്നെ പേടിയായി: തെസ്നി ഖാൻ

കലാഭവനിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരമാണ് തെസ്നി ഖാൻ. നിരവധി സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുള്ള തെസ്‌നി ഖാൻ സ്റ്റേജ് ഷോകളിൽ ഹാസ്യ സ്‌കിറ്റുകളിൽ തിളങ്ങിയ ഒരു തരാം കൂടെയാണ്. ചെറുപ്പ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത് എന്ന് നടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും സംസാരിക്കുകയാണ് തെസ്‌നി ഖാൻ. കുറച്ച് നാളുകൾ മാത്രം നീണ്ട് നിന്ന വിവാഹമായിരുന്നു തെസ്‌നിയുടേത്. ഭർത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്‌നി പറഞ്ഞിരുന്നു. വിവാഹ ജീവിതത്തെ പറ്റി പറഞ്ഞ തെസ്നി നിക്കാഹ് പോലെ വരെ ആയിരുന്നുവെന്നുംകൂടിചേർത്തു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു എന്നാണ് തെസ്നി പറയുന്നത്. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെ പേടിയായി. ആ ചാപ്റ്റർ പിന്നെ വിട്ടെന്നും തെസ്‌നി ഖാൻ പറഞ്ഞു. അതേസമയം തൻ്റെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും തെസ്‌നി ഖാൻ സംസാരിച്ചു. മമ്മിയുടെയും അച്ഛന്റെയും വീട്ടുകാർ നല്ല കാശുകാരാണ്. പക്ഷെ അവരുടെ ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞു. നമ്മുടെ കുടുംബം നമ്മുടെ ലോകം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൈസയുടെ കാര്യങ്ങൾ ഞാൻ നോക്കിയത് കൊണ്ടാണ് നന്നായി വന്നത്. മമ്മി വളരെ ലാവിഷ് ആണ്. കിട്ടുന്ന പൈസ കൊണ്ട് ഒരുപാട് പേർക്ക് സഹായം ചെയ്യും.

എപ്പോഴും വീട്ടിൽ അതിഥികളുണ്ടാകും. ബന്ധുക്കളെല്ലാം വരും. ഇപ്പോൾ ഇരുന്ന് ആലോചിക്കുമ്പോൾ മമ്മി അതെങ്ങനെ അഡ്‌ജസ്റ്റ് ചെയ്തെന്ന് ചിന്തിക്കും. ഇപ്പോൾ അമ്പത് കിട്ടിയാൽ ഇരുപത്തിയഞ്ച് കിട്ടിയെന്നേ മമ്മിയോട് പറയൂയെന്നും തെസ്‌നി ഖാൻ പറഞ്ഞു. അതേസമയം എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോൾ. ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂയെന്ന് വെറുതെ തോന്നുകയാണെന്നും തെസ്നി ഖാൻ കൂട്ടിച്ചേർത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി