ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ഭാര്യ ജ്വാല ​ഗുട്ടയുടെയും കുഞ്ഞിന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ പേരിട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ‌ മിറ എന്നാണ് താരദമ്പതികളുടെ മകൾക്ക് ആമിർ ഖാൻ പേരിട്ടത്. ചടങ്ങിന്റെ മനോഹര ചിത്രങ്ങൾ‌ വിഷ്ണുവും ജ്വാലയും തങ്ങളുടെ ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ ആമിറിന് അരികിൽ നിന്ന് വികാരധീനയാകുന്ന ജ്വാലയേയും കാണാം. അതേസമയം തങ്ങളുടെ കുഞ്ഞിന് എന്തുകൊണ്ടാണ് ആമിർ ഖാൻ പേരിട്ടതെന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു വിശാൽ‌.

ഒരു കുഞ്ഞിനായി രണ്ട് വർഷത്തോളം ശ്രമിച്ച തനിക്കും ജ്വാലയ്ക്കും വഴികാട്ടിയായത് ആമിർ സാറാണെന്ന് വിഷ്ണു വിശാൽ പറയുന്നു. “ജ്വാലയ്ക്ക് 41 വയസായത് കാരണം ​ഗർഭിണിയാവാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞങ്ങൾ നിരവധി തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അന്ന് ഞങ്ങൾ‌ നിരാശപ്പെട്ട് ഇരിക്കുന്ന സമയത്താണ് ആമിർ സാർ ഇക്കാര്യം അറിയുന്നത്. അന്ന് തന്നെ ഇവിടുത്തെ എല്ലാ കാര്യങ്ങളും നിർത്തി ബോംബൈയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു”.

“ഒരു ഡോക്ടറെ ഞാൻ നിർദേശിക്കാമെന്നും വേറെ എവിടെയും നിങ്ങൾ പോവരുതെന്നും ആമിർ സാർ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം എന്നോട് ആദ്യമേ പറഞ്ഞില്ല എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പിന്നീടുളള പത്ത് മാസം അവിടെ ജ്വാലയെ നോക്കിയത് ആമിർ സാറും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഒരു കുടുംബം പോലെ കണ്ട് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു”.

“പിന്നീട് രണ്ട് ഐവിഎഫ് സൈക്കിളിന് ശേഷം ജ്വാല ​ഗർഭിണിയായി. ആ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാർ നിങ്ങളായിരിക്കും ഞങ്ങളുടെ കുഞ്ഞിന് പേരിടുകയെന്ന്. ഇതാണ് യഥാർഥത്തിൽ നടന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇപ്പോൾ മിറയെ ലഭിക്കില്ലായിരുന്നു”, വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ