ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ഭാര്യ ജ്വാല ​ഗുട്ടയുടെയും കുഞ്ഞിന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ പേരിട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ‌ മിറ എന്നാണ് താരദമ്പതികളുടെ മകൾക്ക് ആമിർ ഖാൻ പേരിട്ടത്. ചടങ്ങിന്റെ മനോഹര ചിത്രങ്ങൾ‌ വിഷ്ണുവും ജ്വാലയും തങ്ങളുടെ ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ ആമിറിന് അരികിൽ നിന്ന് വികാരധീനയാകുന്ന ജ്വാലയേയും കാണാം. അതേസമയം തങ്ങളുടെ കുഞ്ഞിന് എന്തുകൊണ്ടാണ് ആമിർ ഖാൻ പേരിട്ടതെന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു വിശാൽ‌.

ഒരു കുഞ്ഞിനായി രണ്ട് വർഷത്തോളം ശ്രമിച്ച തനിക്കും ജ്വാലയ്ക്കും വഴികാട്ടിയായത് ആമിർ സാറാണെന്ന് വിഷ്ണു വിശാൽ പറയുന്നു. “ജ്വാലയ്ക്ക് 41 വയസായത് കാരണം ​ഗർഭിണിയാവാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞങ്ങൾ നിരവധി തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അന്ന് ഞങ്ങൾ‌ നിരാശപ്പെട്ട് ഇരിക്കുന്ന സമയത്താണ് ആമിർ സാർ ഇക്കാര്യം അറിയുന്നത്. അന്ന് തന്നെ ഇവിടുത്തെ എല്ലാ കാര്യങ്ങളും നിർത്തി ബോംബൈയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു”.

“ഒരു ഡോക്ടറെ ഞാൻ നിർദേശിക്കാമെന്നും വേറെ എവിടെയും നിങ്ങൾ പോവരുതെന്നും ആമിർ സാർ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം എന്നോട് ആദ്യമേ പറഞ്ഞില്ല എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പിന്നീടുളള പത്ത് മാസം അവിടെ ജ്വാലയെ നോക്കിയത് ആമിർ സാറും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഒരു കുടുംബം പോലെ കണ്ട് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു”.

“പിന്നീട് രണ്ട് ഐവിഎഫ് സൈക്കിളിന് ശേഷം ജ്വാല ​ഗർഭിണിയായി. ആ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാർ നിങ്ങളായിരിക്കും ഞങ്ങളുടെ കുഞ്ഞിന് പേരിടുകയെന്ന്. ഇതാണ് യഥാർഥത്തിൽ നടന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇപ്പോൾ മിറയെ ലഭിക്കില്ലായിരുന്നു”, വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ