ക്രിയേറ്റിവിറ്റി അല്ല ഒരു തേങ്ങയും വരില്ല, 35 വയസൊക്കെ ആകുമ്പോള്‍ ജീവിതം എരിഞ്ഞു തീരും: വിനീത് ശ്രീനിവാസന്‍

ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്ന് പറയുന്നത് തെറ്റാണെന്ന് വിനീത് ശ്രീനിവാസന്‍. ലഹരിക്ക് അടിമപ്പെട്ടാല്‍ മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും. ഇത് എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്നാണ് വിനീത് പറയുന്നത്.

കുറെ ആളുകള്‍ വിചാരിക്കുന്നത് ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല അതാണ് സത്യം. എന്നാല്‍ ഇത് ആളുകള്‍ മനസിലാക്കുന്നില്ല. ലഹരിക്ക് അടിമപ്പെട്ടാല്‍ നമ്മുടെ ജീവിതം പോകും. ഒരു മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും.

കുറച്ച് കാലം കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ഇത് സിനിമാ മേഖലയില്‍ മാത്രമല്ല. എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്നാണ് വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പ്രതികരിക്കുന്നത്. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിനീതിന്റെ പ്രതികരണം. അതേസമയം, ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ ആണ് വിനീതിന്റെതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. നവംബര്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം അഭിനവ് സുന്ദര്‍ നായക് ആണ് സംവിധാനം ചെയ്തത്. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. 2024ല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവും എന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക