നിങ്ങളുടെ നമ്പര്‍ എന്റെ അസിസ്റ്റന്റിനെ ഏല്‍പ്പിക്കണം..; അധിക്ഷേപിക്കുന്ന ചോദ്യത്തോട് പ്രതികരിച്ച് വിക്രം

തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ്, അജിത്ത് എന്നിവര്‍ക്കുള്ള അത്രയും ആരാധകര്‍ നിങ്ങള്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയ വിക്രം. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ‘തങ്കലാന്‍’ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിക്രത്തിന് നേരെ ഈ ചോദ്യം എത്തിയത്.

തന്റെ ആരാധകരെ കാണണമെങ്കില്‍ തിയേറ്ററിലേക്ക് വരൂ എന്നാണ് വിക്രം പറയുന്നത്. എല്ലാ സിനിമാ ആരാധകരും തന്റെയും ആരാധകരാണെ് എന്നാണ് വിക്രം പറയുന്നത്. ടോപ് 3, ടോപ് 4, ടോപ് 5 എന്നിങ്ങനെയുള്ള അളവ് കോലൊന്നുമില്ല. ആരാധകര്‍ മാത്രമല്ല, സാധാരണ പ്രേക്ഷകരുമുണ്ട്. നിങ്ങളെന്തായാലും തിയേറ്ററിലേക്ക് വരുമല്ലോ.

നിങ്ങളുടെ നമ്പര്‍ എന്റെ അസിസ്റ്റന്റിനെ ഏല്‍പ്പിക്കാന്‍ മറക്കരുത്. ഇത് കഴിഞ്ഞ് സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങള്‍ ആ താരങ്ങളോട് ചോദിക്കും. ഒരു പക്ഷേ, ആ ദിവസം നാളെ തന്നെയാകും എന്നാണ് വിക്രം മറുപടിയുമായി പറഞ്ഞത്. നിങ്ങള്‍ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു ചോദ്യകര്‍ത്താവിന്റെ മറുപടി.

”ഞാന്‍ വലിയ നിലയില്‍ എത്തിക്കഴിഞ്ഞു” എന്നാണ് വിക്രം പറയുന്നത്. ”ധൂള്‍, സാമി പോലുള്ള സിനിമകള്‍ ചെയ്താണ് ഞാന്‍ ഇവിടം വരെയെത്തിയത്. അതിനപ്പുറം എന്തും ചെയ്യാം എന്ന ആലോചനയാണ് എനിക്ക് ഇപ്പോഴുമുള്ളത്. സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എങ്ങനെ എത്തിക്കാം.”

”എന്തുകൊണ്ട് നമുക്ക് അതു ചെയ്തുകൂടാ തുടങ്ങിയ ചിന്തകളാണ് എന്നെ നയിക്കുന്നത്. അങ്ങനെ ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാന്‍ സംഭവിച്ചതും വീര ധീര സൂരന്‍ സംഭവിക്കുന്നതും. സിനിമയെ വേറെ ഉയരങ്ങളിലേക്ക് കൊണ്ടു പോകണം. അതാണ് ലക്ഷ്യം” എന്നാണ് വിക്രം പറയുന്നത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി