മകന്റെ വായില്‍ ലഹരി കുത്തികയറ്റുമോ എന്ന് ചോദിച്ചാല്‍, ചെയ്യും എന്നാണ് മറുപടി; എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്; ധ്യാനിന് മറുപടിയുമായി ടിനി

അടുത്തകാലത്ത് സിനിമാ രംഗത്തെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സെറ്റില്‍ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും ഭാര്യ വിടാന്‍ സമ്മതിച്ചില്ലെന്നുമാണ് ടിനി പറഞ്ഞത്

ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം പല്ലുകള്‍ ദ്രവിച്ചു പോയ ഒരു യുവ നടനെ തനിക്ക് അറിയാമെന്നും ടിനി പറഞ്ഞിരുന്നു. ഒരു പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. മകന്റെ വായില്‍ ആരും കുത്തികയറ്റില്ല, അവന് ബോധമുണ്ടെങ്കില്‍ അതൊന്നും ഉപയോഗിക്കില്ല എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

ഇപ്പോഴിതാ ധ്യാനിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടിനി. കൗമുദി മൂവീസിലെ ‘ഒരു ടിനി കഥ’ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെ ആണ് റോള്‍ മോഡല്‍ ആക്കുന്നത്. അത് അവരെ വഴി തെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്ന് രണ്ടു ആളുകളാണ് അങ്ങനെ, ടിനി പറഞ്ഞു.
ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്ന് ആണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ടെന്നും ടിനി പറയുന്നു.

ആ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത് ഇത്രയും ആണ് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം.

സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. നടന്‍ ചോദിക്കുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു