എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

തനിക്കെതിരായ ബോഡി ഷെയ്മിങിന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായ നടി സാമന്ത നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

തന്നെ മെലിഞ്ഞവളെന്നും രോഗിയെന്നുമൊക്കെ വിളിക്കുന്നവരോട് ആദ്യം താൻ ചെയ്യുന്നതിൽ മൂന്ന് വർക്കൗട്ടെങ്കിലും ചെയ്തു കാണിക്കെന്നാണ് സാമന്ത സ്റ്റോറിയിലൂടെ പറയുന്നത്.

‘ഇതാണ് ഡീൽ. ഇതിൽ മൂന്നെണ്ണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്ക് എന്നെ മെലിഞ്ഞവൾ എന്നോ രോഗി എന്നോ വിളിക്കാൻ അവകാശമില്ല. എന്നിട്ട് വരികൾക്കിടയിലൂടെ വായിക്കുക’ എന്നാണ് സാമന്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന സംവിധായകൻ രാജ്, ഡികെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന ചിത്രത്തിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്. അടുത്തിടെ ശുഭം എന്ന തെലുങ്ക് ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുകയും ചെയ്തിരുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം