'നൈറ്റ് ഡ്രസ്സ് ഇട്ട് നായിക എന്റെ മുറിയിലേക്ക് ഓടിക്കയറി, ഞാനാകെ പെട്ടുപോയി'; അനുഭവം പങ്കുവെച്ച് ലാൽ ജോസ്

മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ്  ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ  അറബിക്കഥ എന്ന ചിത്രം.  ക്യൂബ മുകുന്ദനും അയാളുടെ ജീവിതവും വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ രീതിയിൽ ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു.  സിനിമ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ അറബിക്കഥ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയുകയാണ് സംവിധായകനായ ലാൽ ജോസ്.   ചൈനീസ് താരമായ  ചാങ് ഷു മിനെ വെച്ച് ‘താരക മലരുകൾ വിരിയും പാടം’ എന്ന ഗാനത്തിലെ കുറച്ച് രംഗങ്ങൾ പാലക്കാട് ഷൂട്ട് ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചത് . അതിന്റെ ഭാഗമായി ചാങ് ഷു മിൻ കേരളത്തിലേക്ക് വരികയും വടക്കാഞ്ചേരിയിൽ  ഒരു ഹോട്ടലിൽ താമസിപ്പികുകയും ചെയ്തിരുന്നു.

“അന്ന് ഷൂട്ട് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി, പക്ഷേ  പുലർച്ചെ ഒരു രണ്ട് മണിയായപ്പോൾ ഹോട്ടലിന് താഴെ വലിയൊരു ശബ്ദത്തോടെ  ഇടിമിന്നലുണ്ടായി. ഇടിമിന്നൽ തന്നെയാണോ അതോ ഇനി വല്ല ബോംബ് പൊട്ടിയതാണോ എന്ന് വരെ സംശയിച്ചു പോയി. കാരണം അത്രയും വലിയ ശബ്ദമായിരുന്നു.

പെട്ടെന്ന് ലാൽ സേട്ടാ, ലാൽ സേട്ടാ, ഓപ്പൺ ദി ഡോർ എന്ന് പറഞ്ഞു വാതിലിൽ വലിയ രീതിയിൽ മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നതും  ചാങ് ഷു മിൻ നൈറ്റ് ഡ്രസ് ഒക്കെയിട്ട് എന്റെ റൂമിലേക്ക് ഓടിവരികയാണ്. സംഭവം എന്താണെന്ന് ചോദിച്ചപ്പോൾ, ഇടി വെട്ടിയത് അവരുടെ റൂമിന്റെ തൊട്ടടുത്തയായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് റൂമിൽ കഴിയാൻ പേടിയാണ്  എന്റെ മുറിയിലാണ് ഇന്ന് രാത്രി ഉറങ്ങുന്നതെന്നും അവൾ  പറഞ്ഞു. ഇത് കേട്ട ഞാനാകെ പതറിപോയി. കാരണം ഇത് കേരളമാണ്. സംവിധായകന്റെ മുറിയിൽ നിന്നും നായിക രാവിലെ ഇറങ്ങിപോവുന്നത് കണ്ടാൽ പിന്നെ അത്  മതി. പിന്നെയൊന്നും പറയണ്ടല്ലോ.

എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പെട്ടുപോയി. അവസാനം പുതിയതായി അസിസ്റ്റൻറ് ഡയറക്ടറായി വന്ന ഒരു പെൺകുട്ടി ഒരു സിംഗിൾ റൂമിൽ കഴിയുന്നുണ്ടായിരുന്നു. ഞാൻ അവിടെ പോയി വാതിലിൽ മുട്ടി. ആ കുട്ടി ആണെങ്കിൽ എത്ര മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല. രാത്രി പന്ത്രണ്ട് മണിക്ക് ഡയറക്ടർ വന്ന് വാതിലിൽ മുട്ടുമ്പൊ  സിനിമ മേഖലയെ  കുറിച്ച് കേട്ട കഥകൾ വെച്ച് ആരെങ്കിലും വാതിൽ തുറക്കുമോ.

അവസാനം ആ കുട്ടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത്. അങ്ങനെ അന്ന് ചാങ് ഷു മിനെ അവളുടെ കൂടെയാക്കി ഞാൻ തിരിച്ച് റൂമിലേക്ക് പോന്നു.  ഒരിക്കൽ ദുബായിൽ ഷൂട്ടിന് പോയപ്പോൾ ചാങ് ഷു മിനെ അവിടെവെച്ച്  കണ്ടിരുന്നു. ഞാനപ്പൊ അവളെ  ‘ലാൽ സേട്ടാ, ലാൽ സേട്ടാ’ അന്ന് വിളിച്ചു കളിയാക്കി. അവൾക്കറിയാം അത് അന്നത്തെ  ദിവസത്തെ പറ്റിയാണെന്ന്.” സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയാണ് ലാൽ ജോസ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക