'നൈറ്റ് ഡ്രസ്സ് ഇട്ട് നായിക എന്റെ മുറിയിലേക്ക് ഓടിക്കയറി, ഞാനാകെ പെട്ടുപോയി'; അനുഭവം പങ്കുവെച്ച് ലാൽ ജോസ്

മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ്  ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ  അറബിക്കഥ എന്ന ചിത്രം.  ക്യൂബ മുകുന്ദനും അയാളുടെ ജീവിതവും വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ രീതിയിൽ ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു.  സിനിമ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ അറബിക്കഥ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയുകയാണ് സംവിധായകനായ ലാൽ ജോസ്.   ചൈനീസ് താരമായ  ചാങ് ഷു മിനെ വെച്ച് ‘താരക മലരുകൾ വിരിയും പാടം’ എന്ന ഗാനത്തിലെ കുറച്ച് രംഗങ്ങൾ പാലക്കാട് ഷൂട്ട് ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചത് . അതിന്റെ ഭാഗമായി ചാങ് ഷു മിൻ കേരളത്തിലേക്ക് വരികയും വടക്കാഞ്ചേരിയിൽ  ഒരു ഹോട്ടലിൽ താമസിപ്പികുകയും ചെയ്തിരുന്നു.

“അന്ന് ഷൂട്ട് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി, പക്ഷേ  പുലർച്ചെ ഒരു രണ്ട് മണിയായപ്പോൾ ഹോട്ടലിന് താഴെ വലിയൊരു ശബ്ദത്തോടെ  ഇടിമിന്നലുണ്ടായി. ഇടിമിന്നൽ തന്നെയാണോ അതോ ഇനി വല്ല ബോംബ് പൊട്ടിയതാണോ എന്ന് വരെ സംശയിച്ചു പോയി. കാരണം അത്രയും വലിയ ശബ്ദമായിരുന്നു.

പെട്ടെന്ന് ലാൽ സേട്ടാ, ലാൽ സേട്ടാ, ഓപ്പൺ ദി ഡോർ എന്ന് പറഞ്ഞു വാതിലിൽ വലിയ രീതിയിൽ മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നതും  ചാങ് ഷു മിൻ നൈറ്റ് ഡ്രസ് ഒക്കെയിട്ട് എന്റെ റൂമിലേക്ക് ഓടിവരികയാണ്. സംഭവം എന്താണെന്ന് ചോദിച്ചപ്പോൾ, ഇടി വെട്ടിയത് അവരുടെ റൂമിന്റെ തൊട്ടടുത്തയായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് റൂമിൽ കഴിയാൻ പേടിയാണ്  എന്റെ മുറിയിലാണ് ഇന്ന് രാത്രി ഉറങ്ങുന്നതെന്നും അവൾ  പറഞ്ഞു. ഇത് കേട്ട ഞാനാകെ പതറിപോയി. കാരണം ഇത് കേരളമാണ്. സംവിധായകന്റെ മുറിയിൽ നിന്നും നായിക രാവിലെ ഇറങ്ങിപോവുന്നത് കണ്ടാൽ പിന്നെ അത്  മതി. പിന്നെയൊന്നും പറയണ്ടല്ലോ.

എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പെട്ടുപോയി. അവസാനം പുതിയതായി അസിസ്റ്റൻറ് ഡയറക്ടറായി വന്ന ഒരു പെൺകുട്ടി ഒരു സിംഗിൾ റൂമിൽ കഴിയുന്നുണ്ടായിരുന്നു. ഞാൻ അവിടെ പോയി വാതിലിൽ മുട്ടി. ആ കുട്ടി ആണെങ്കിൽ എത്ര മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല. രാത്രി പന്ത്രണ്ട് മണിക്ക് ഡയറക്ടർ വന്ന് വാതിലിൽ മുട്ടുമ്പൊ  സിനിമ മേഖലയെ  കുറിച്ച് കേട്ട കഥകൾ വെച്ച് ആരെങ്കിലും വാതിൽ തുറക്കുമോ.

അവസാനം ആ കുട്ടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത്. അങ്ങനെ അന്ന് ചാങ് ഷു മിനെ അവളുടെ കൂടെയാക്കി ഞാൻ തിരിച്ച് റൂമിലേക്ക് പോന്നു.  ഒരിക്കൽ ദുബായിൽ ഷൂട്ടിന് പോയപ്പോൾ ചാങ് ഷു മിനെ അവിടെവെച്ച്  കണ്ടിരുന്നു. ഞാനപ്പൊ അവളെ  ‘ലാൽ സേട്ടാ, ലാൽ സേട്ടാ’ അന്ന് വിളിച്ചു കളിയാക്കി. അവൾക്കറിയാം അത് അന്നത്തെ  ദിവസത്തെ പറ്റിയാണെന്ന്.” സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയാണ് ലാൽ ജോസ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ