'നൈറ്റ് ഡ്രസ്സ് ഇട്ട് നായിക എന്റെ മുറിയിലേക്ക് ഓടിക്കയറി, ഞാനാകെ പെട്ടുപോയി'; അനുഭവം പങ്കുവെച്ച് ലാൽ ജോസ്

മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ്  ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ  അറബിക്കഥ എന്ന ചിത്രം.  ക്യൂബ മുകുന്ദനും അയാളുടെ ജീവിതവും വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ രീതിയിൽ ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു.  സിനിമ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ അറബിക്കഥ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയുകയാണ് സംവിധായകനായ ലാൽ ജോസ്.   ചൈനീസ് താരമായ  ചാങ് ഷു മിനെ വെച്ച് ‘താരക മലരുകൾ വിരിയും പാടം’ എന്ന ഗാനത്തിലെ കുറച്ച് രംഗങ്ങൾ പാലക്കാട് ഷൂട്ട് ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചത് . അതിന്റെ ഭാഗമായി ചാങ് ഷു മിൻ കേരളത്തിലേക്ക് വരികയും വടക്കാഞ്ചേരിയിൽ  ഒരു ഹോട്ടലിൽ താമസിപ്പികുകയും ചെയ്തിരുന്നു.

“അന്ന് ഷൂട്ട് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി, പക്ഷേ  പുലർച്ചെ ഒരു രണ്ട് മണിയായപ്പോൾ ഹോട്ടലിന് താഴെ വലിയൊരു ശബ്ദത്തോടെ  ഇടിമിന്നലുണ്ടായി. ഇടിമിന്നൽ തന്നെയാണോ അതോ ഇനി വല്ല ബോംബ് പൊട്ടിയതാണോ എന്ന് വരെ സംശയിച്ചു പോയി. കാരണം അത്രയും വലിയ ശബ്ദമായിരുന്നു.

പെട്ടെന്ന് ലാൽ സേട്ടാ, ലാൽ സേട്ടാ, ഓപ്പൺ ദി ഡോർ എന്ന് പറഞ്ഞു വാതിലിൽ വലിയ രീതിയിൽ മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നതും  ചാങ് ഷു മിൻ നൈറ്റ് ഡ്രസ് ഒക്കെയിട്ട് എന്റെ റൂമിലേക്ക് ഓടിവരികയാണ്. സംഭവം എന്താണെന്ന് ചോദിച്ചപ്പോൾ, ഇടി വെട്ടിയത് അവരുടെ റൂമിന്റെ തൊട്ടടുത്തയായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് റൂമിൽ കഴിയാൻ പേടിയാണ്  എന്റെ മുറിയിലാണ് ഇന്ന് രാത്രി ഉറങ്ങുന്നതെന്നും അവൾ  പറഞ്ഞു. ഇത് കേട്ട ഞാനാകെ പതറിപോയി. കാരണം ഇത് കേരളമാണ്. സംവിധായകന്റെ മുറിയിൽ നിന്നും നായിക രാവിലെ ഇറങ്ങിപോവുന്നത് കണ്ടാൽ പിന്നെ അത്  മതി. പിന്നെയൊന്നും പറയണ്ടല്ലോ.

എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പെട്ടുപോയി. അവസാനം പുതിയതായി അസിസ്റ്റൻറ് ഡയറക്ടറായി വന്ന ഒരു പെൺകുട്ടി ഒരു സിംഗിൾ റൂമിൽ കഴിയുന്നുണ്ടായിരുന്നു. ഞാൻ അവിടെ പോയി വാതിലിൽ മുട്ടി. ആ കുട്ടി ആണെങ്കിൽ എത്ര മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല. രാത്രി പന്ത്രണ്ട് മണിക്ക് ഡയറക്ടർ വന്ന് വാതിലിൽ മുട്ടുമ്പൊ  സിനിമ മേഖലയെ  കുറിച്ച് കേട്ട കഥകൾ വെച്ച് ആരെങ്കിലും വാതിൽ തുറക്കുമോ.

അവസാനം ആ കുട്ടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത്. അങ്ങനെ അന്ന് ചാങ് ഷു മിനെ അവളുടെ കൂടെയാക്കി ഞാൻ തിരിച്ച് റൂമിലേക്ക് പോന്നു.  ഒരിക്കൽ ദുബായിൽ ഷൂട്ടിന് പോയപ്പോൾ ചാങ് ഷു മിനെ അവിടെവെച്ച്  കണ്ടിരുന്നു. ഞാനപ്പൊ അവളെ  ‘ലാൽ സേട്ടാ, ലാൽ സേട്ടാ’ അന്ന് വിളിച്ചു കളിയാക്കി. അവൾക്കറിയാം അത് അന്നത്തെ  ദിവസത്തെ പറ്റിയാണെന്ന്.” സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയാണ് ലാൽ ജോസ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും