'ആദ്യം അഞ്ഞൂറാൻ അടുത്തുമില്ല .. അച്ചാമ്മയെ ബോധിച്ചതുമില്ല ..'; സ്വർഗ്ഗ ചിത്ര അപ്പച്ചൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഗോഡ് ഫാദർ. ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച്  നിർമ്മാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ചിത്രത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്തത് തിലകനെയാണ്. അന്നേ അദ്ദേഹത്തിന് അത്യാവശ്യം പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന് അച്ചാ എന്ന് വിളിക്കാൻ പറ്റിയ ഒരാളെയാണ് അ‍ഞ്ഞൂറാനായി നോക്കിയിരുന്നത്. അങ്ങനെയാണ് എൻ. എൻ പിള്ളയിലേയ്ക്ക് എത്തിയത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്ന വ്യക്തിയല്ല.

പിന്നീട് സിദ്ധിഖും ലാലും അടക്കം ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. ഡബ്ബിങ്ങിൻ്റെ സമയത്തും അദ്ദേഹം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ലിപ്മൂവ്മെൻ്റ് കറക്റ്റാകാതെ വന്നതോടെ കുറെ സമയമെടുത്താണ് ഡബ്ബിങ്ങ് പൂർത്തികരിച്ചത്. അച്ചാമ്മയെ കണ്ടെത്താനും കുറച്ച് സമയമെടുത്തിരുന്നു. ഫിലോമിനയെ ആദ്യം കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നെന്നും സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു.

തന്റെ മുഖത്ത് നിന്ന് അത് മനസ്സിലാക്കിയ ഫിലോമിന തന്റെ മിടുക്ക് സ്ക്രീനിലാണെന്നും അപ്പോൾ കണ്ടാമതിയെന്നുമാണ് തന്നോട് പറഞ്ഞതെന്നും സ്വർ​ഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു. പിന്നീട് അഞ്ഞൂറാനും അച്ചാമ്മയും കൂടി മലയാളികൾക്ക് സമ്മനിച്ചത് വൻ ഹിറ്റായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക