'ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍' എന്ന് കേട്ടതും ചേച്ചി അന്തംവിട്ടു, ലൊക്കേഷനില്‍ നിന്നും ഇറങ്ങിയോടി: സുഹാസിനി

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികയാണ് സുഹാസിനി. കരിയറിന്റെ തുടക്കകാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവമാണ് സുഹാസിനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താരം ഹോസ്റ്റ് ചെയ്യുന്ന ഷോയില്‍ നടി രേവതി എത്തിയപ്പോഴാണ് സുഹാസിനി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ചെറിയച്ഛനായ കമല്‍ ഹാസന്റെ പ്രേരണ കൊണ്ട് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുഹാസിനി സിനിമാറ്റോഗ്രഫി പഠിക്കാന്‍ ചേര്‍ന്നത്. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.

ഒരു ദിവസം തനിക്കൊപ്പം ചേച്ചിയും ഷൂട്ടിംഗിന് വന്നപ്പോഴുള്ള സംഭവമാണ് സുഹാസിനി പങ്കുവച്ചത്. ”ഞാന്‍ അഭിനയിച്ച മരുമകളെ വാഴ്ക എന്ന സിനിമയുടെ ഷൂട്ടിംഗിന് എനിക്കൊപ്പം എന്റെ ചേച്ചിയും വന്നു. അതൊരു തെലുങ്ക് പടത്തിന്റെ റീമേക്ക് ആയിരുന്നു. അതിലെ നായിക ഒരു പുരുഷനാല്‍ റേപ്പ് ചെയ്യപ്പെടും.”

”പിന്നീട് അയാളെ തന്നെ വിവാഹ കഴിക്കേണ്ടിയും വരും. ഞാന്‍ ലൊക്കേഷനില്‍ എത്തി ചോദിച്ചു, ഇന്ന് എന്താണ് സീന്‍ എന്ന്. അവര്‍ പറഞ്ഞു, ‘ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍,’ എന്ന്. ഇത് കേട്ടതും എന്റെ ചേച്ചി അന്തംവിട്ടു. കാര്‍ എടുത്തു അപ്പൊ തന്നെ വീട്ടിലേക്ക് പോയി.”

”ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് എന്നൊക്കെ പറയുന്നു… എന്റെ കുഞ്ഞനുജത്തിയാണ് അവള്‍… എന്ത് തരം ഒരു ഇന്‍ഡസ്ട്രിയിലാണ് അവളെ കൊണ്ട് വിട്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ച് ചേച്ചി ദേഷ്യപ്പെട്ടു” എന്നാണ് സുഹാസിനി പറഞ്ഞത്. അതേസമയം, മിസ്റ്റര്‍ പ്രഗ്നന്റ് എന്ന സിനിമയാണ് സുഹാസിനിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം