'ഡ്രഗ്സിന് അടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കിയെന്ന് ചോദിച്ചവരുണ്ട്, അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ടായിരുന്നു'; നടി അമേയ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളായിരുന്നു നടൻ ജിഷിനും നടി വരദയും. സീരിയൽ താരങ്ങളായ ജിഷിൻ മോഹൻ്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും 2024ലാണ് തങ്ങൾ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇതിൽ ഇവർ വ്യക്തതയും കൊണ്ടുവന്നു. ഇതിനു പിന്നാലെ വിവാഹമോചനത്തിന് പിന്നാലെയുള്ള തന്റെ ജീവിതത്തെ കുറിച്ചും അമേയയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ജിഷിൻ പ്രതികരിച്ചിരുന്നു. ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. താൻ ലഹരിക്കടിമപ്പെട്ടിരുന്നെന്ന് ജിഷിൻ തുറന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമേയ.

സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഡ്രഗ്‌സിനടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കിയെന്ന് ചോദിച്ചവരുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്ന‌ങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. അമേയ, നീയെടുക്കുന്നത് റിസ്‌കല്ലേ എന്ന് എൻ്റെ കൂടെ പഠിക്കുന്ന ചേച്ചി ചോദിച്ചു. റിസ്കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു. രണ്ടാമത്തെ കാര്യം എനിക്ക് സ്നേഹം തോന്നിപ്പോയി. എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. ഞങ്ങളാദ്യം ഫ്രണ്ട്സായിരുന്നു. സഹതാപത്തിൽ നിന്നാണ് എനിക്ക് സ്നേഹമുണ്ടായത്. ഇത് ശരിയാകുമോ എന്ന് എൻ്റെ സിസ്റ്റർ വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്‌നം. അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ടായിരുന്നു. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തി വൈകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ജിഷിൻ്റെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്‌നമായത് താനല്ലെന്നും അങ്ങനെയൊരു തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്നും അമേയ പറയുന്നുണ്ട്. അവർ രണ്ട് പേരും സെലിബ്രിറ്റികളാണ്. സെപ്പറേറ്റായ വിവരം അവർ പുറത്ത് വിട്ടിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇവർ പിരിഞ്ഞോ എന്ന് കുറച്ച് പേർക്ക് കൺഫ്യൂഷനുണ്ട്. അത്രയും ക്ലോസ് ആയി നിൽക്കുന്നവർക്കേ അറിയൂ. ഇന്നലെയും കൂടെ ഇതാരാണെന്ന് ചോദിച്ച് കമന്റുകളുണ്ട്. പരിചയപ്പെടുന്നതിന് മുമ്പ് ഒരു സീരിയലിൽ വെച്ച് കണ്ടിരുന്നു. അന്ന് സെൽഫിയെടുത്തു. പക്ഷെ കമ്മ്യൂണിക്കേഷനോ കോൺടാക്ടോ ഇല്ല. സെൽഫി ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ കൊള്ളില്ല, പൊട്ട മനുഷ്യനാണെന്ന് പറഞ്ഞു. അതോടെ ഞാൻ ഡിലീറ്റ് ചെയ്‌തു. പിന്നെ കന്യാദാനം എന്ന സീരിയലിൽ വെച്ചാണ് കാണുന്നത്. അങ്ങനെ ഫ്രണ്ട്ഷിപ്പായി. ആറ് മാസം കഴിഞ്ഞപ്പോൾ ഫ്രണ്ട്ഷിപ്പിനും അപ്പുറത്തേക്കുള്ള അവസ്ഥ. ഞാൻ പറയുന്നതനുസരിച്ച് പുള്ളി മാറുന്നുണ്ട്. അപ്പോൾ എനിക്കൊരു പ്രിഫറൻസുണ്ടെന്ന് മനസിലാക്കിയെന്നും അമേയ പറയുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി