ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന പിള്ളേര്‍ക്ക് മുരളി ആരാണെന്ന് പോലും അറിയില്ല, അപ്പോ അതിനൊക്കെ അത്ര സീരിയസ് ആയാല്‍ മതി: ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളിലെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം ഏറെ ട്രോള്‍ ചെയ്യാപ്പെടാറുണ്ട്. നടന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്. എന്തുകൊണ്ടാണ് അഭിമുഖങ്ങളില്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷൈന്‍ ഇപ്പോള്‍.

ഇന്റര്‍വ്യൂ എടുക്കണം എന്ന ആഗ്രഹവുമായി വരുന്നവര്‍ അല്ല നമ്മള്‍. നമുക്ക് ഇഷ്ടമായ സിനിമകള്‍ ചെയ്യുന്ന സമയത്ത് നമ്മുടെ ഉത്തരവാദിത്വം ആവുന്നതാണ് ഇന്റര്‍വ്യൂകള്‍. ഒരു ദിവസവും രണ്ട് ദിവസവും ഇരുന്ന് ഇരുപത് പേര്‍ക്കോളം ഇന്റര്‍വ്യൂ കൊടുക്കും. ഈ പ്രോസസ് ബോറിംഗ് ആണ്.

അപ്പോള്‍ ഇതിനെ രസകരമാക്കാന്‍ ഇങ്ങനെ കുറച്ച് പരിപാടികള്‍ ചേര്‍ക്കണം. അല്ലെങ്കില്‍ ചെയ്യുന്ന നമ്മള്‍ക്കും കാണുന്ന നിങ്ങള്‍ക്കും എല്ലാം ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. വീട്ടില്‍ സിനിമ ഇല്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണല്ലോ സംസാരിക്കുന്നത്.

എല്ലാ അഭിമുഖങ്ങളും എടുത്ത് വെച്ചാലും അതില്‍ സീരിയസ് ആയ ഒരു ചോദ്യം പോലും ഇല്ല. 83ല്‍ താന്‍ ജനിച്ചു. 96ല്‍ ഉണ്ടായ പിള്ളേരാണല്ലോ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നത്. അവര്‍ക്ക് മുരളി ഏതാണെന്ന് അറിയില്ല, മുരളി അഭിനയിച്ച പടം ഏതാണെന്ന് അറിയില്ല. എന്നിട്ട് നമ്മളോട് ചോദിക്കും പുതിയ തലമുറയിലെ മുരളി ആണല്ലോ എന്ന്.

അപ്പോള്‍ അതിനൊക്കെ അത്ര സീരിയസ് ആയാല്‍ മതി. അന്ന് പരിക്ക് പറ്റിയിട്ട് പത്തിരുപത് ഇന്റര്‍വ്യൂ കൊടുത്തു പിറ്റേ ദിവസം താന്‍ അടിച്ച് ഫിറ്റായതാണെന്ന് പറഞ്ഞപ്പോള്‍ ഇനി ഇന്റര്‍വ്യൂ കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക