ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന പിള്ളേര്‍ക്ക് മുരളി ആരാണെന്ന് പോലും അറിയില്ല, അപ്പോ അതിനൊക്കെ അത്ര സീരിയസ് ആയാല്‍ മതി: ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളിലെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം ഏറെ ട്രോള്‍ ചെയ്യാപ്പെടാറുണ്ട്. നടന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്. എന്തുകൊണ്ടാണ് അഭിമുഖങ്ങളില്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷൈന്‍ ഇപ്പോള്‍.

ഇന്റര്‍വ്യൂ എടുക്കണം എന്ന ആഗ്രഹവുമായി വരുന്നവര്‍ അല്ല നമ്മള്‍. നമുക്ക് ഇഷ്ടമായ സിനിമകള്‍ ചെയ്യുന്ന സമയത്ത് നമ്മുടെ ഉത്തരവാദിത്വം ആവുന്നതാണ് ഇന്റര്‍വ്യൂകള്‍. ഒരു ദിവസവും രണ്ട് ദിവസവും ഇരുന്ന് ഇരുപത് പേര്‍ക്കോളം ഇന്റര്‍വ്യൂ കൊടുക്കും. ഈ പ്രോസസ് ബോറിംഗ് ആണ്.

അപ്പോള്‍ ഇതിനെ രസകരമാക്കാന്‍ ഇങ്ങനെ കുറച്ച് പരിപാടികള്‍ ചേര്‍ക്കണം. അല്ലെങ്കില്‍ ചെയ്യുന്ന നമ്മള്‍ക്കും കാണുന്ന നിങ്ങള്‍ക്കും എല്ലാം ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. വീട്ടില്‍ സിനിമ ഇല്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണല്ലോ സംസാരിക്കുന്നത്.

എല്ലാ അഭിമുഖങ്ങളും എടുത്ത് വെച്ചാലും അതില്‍ സീരിയസ് ആയ ഒരു ചോദ്യം പോലും ഇല്ല. 83ല്‍ താന്‍ ജനിച്ചു. 96ല്‍ ഉണ്ടായ പിള്ളേരാണല്ലോ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നത്. അവര്‍ക്ക് മുരളി ഏതാണെന്ന് അറിയില്ല, മുരളി അഭിനയിച്ച പടം ഏതാണെന്ന് അറിയില്ല. എന്നിട്ട് നമ്മളോട് ചോദിക്കും പുതിയ തലമുറയിലെ മുരളി ആണല്ലോ എന്ന്.

അപ്പോള്‍ അതിനൊക്കെ അത്ര സീരിയസ് ആയാല്‍ മതി. അന്ന് പരിക്ക് പറ്റിയിട്ട് പത്തിരുപത് ഇന്റര്‍വ്യൂ കൊടുത്തു പിറ്റേ ദിവസം താന്‍ അടിച്ച് ഫിറ്റായതാണെന്ന് പറഞ്ഞപ്പോള്‍ ഇനി ഇന്റര്‍വ്യൂ കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

Latest Stories

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

അലകടലായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ജനക്കൂട്ടം; 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്; നെഞ്ചിടറി വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വി എസ് എന്ന മഹാസാഗരം മാത്രം

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വിലാപയാത്രയെ അനുഗമിച്ച് വലിയ ജനപ്രവാഹം