സിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ കാരണം നിവിന്‍ പോളിയും അല്‍ത്താഫും

മലയാളത്തിന്റെ പ്രിയനടി ശാന്തികൃഷ്ണ 23 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഭിനയരംഗത്തേയ്ക്കു തിരിച്ചു വന്നിരിക്കുകയാണ്. നിവിന്‍ പോളി നായകനായെത്തി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ സിനിമയിലേക്ക് മടങ്ങി വരവ്. എന്നാല്‍ ഈ അവസരം ഒരു നിമിത്തമായിരുന്നുവെന്നാണ് ശാന്തികൃഷ്ണ പറയുന്നത്.

നിവിന്‍ പോളിയുടെയും സംവിധായകന്‍ അല്‍ത്താഫിന്റെയും പ്രയത്‌നമാണ് സിനിമയില്‍ തിരിച്ചെത്താന്‍ തനിയ്ക്ക് പ്രചോദനമായതെന്നും നാനയുമായുള്ള അഭിമുഖത്തില്‍ ശാന്തി കൃഷ്ണ വെളിപ്പെടുത്തി. “അതൊരു നിമിത്തമാണ് . വിവാഹസമയത്ത് പുതിയ പടങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലായിരുന്നു. കുടുംബജീവിതത്തിലേയ്ക്ക് കടന്നതോടെ സിനിമയില്‍ നിന്നകന്നു പോയി. നിര്‍ണ്ണായകമായ പലഘട്ടങ്ങളിലും എന്നെ കരകയറ്റിയത് സിനിമയാണ്. 23 വര്‍ഷമെടുത്തെങ്കിലും ഇത്തവണത്തെ വരവ് കറക്ട് ടൈമിലാണ്. ദൈവാധീനമെന്നു പറയാം. സിനിമയിലെ ആരെയെങ്കിലും വിളിച്ച് എനിക്ക് ഒരു ചാന്‍സ് തരാമോ എന്നു ചോദിച്ച് വന്നതല്ല.

നിവിന്‍ പോളിയും സംവിധായകന്‍ അല്‍ത്താഫും എന്നെ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ തിരഞ്ഞ് കണ്ടു പിടിക്കണമെങ്കില്‍ അത് ദൈവാധീനം തന്നെയല്ലേ.. നമ്മള്‍ ഇതു ചെയ്യണമെന്ന് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അതു നടന്നിരിക്കും. ഞണ്ടുകളുടെ നാട്ടിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ ഞാന്‍ ചെയ്യണമെന്ന് നിമിത്തമുണ്ട്. അതു കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം എനിയ്ക്ക് തിരിച്ചു വരാനായത്. അവര്‍ക്ക് ആരെ വച്ച് വേണമെങ്കിലും ചെയ്യാമായിരുന്നല്ലോ എത്ര പേരെ നോക്കിയിട്ടുണ്ടാവണം. എന്നിലേയ്‌ക്കെത്താന്‍ അവര്‍ ഒരുപാട് കഷ്ടപ്പെട്ടു.

ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ വാട്‌സ് ആപ് വഴിയാണ് ആദ്യം മെസേജ് കിട്ടിയത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആദ്യം ചെയ്യാനാവില്ലെന്നു തന്നെയാണ് കരുതിയത്. ഇടയ്ക്ക് നിവിന്‍ പോളി വിളിച്ചു ചേച്ചീ എന്തായീന്ന് ചോദിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഞാന്‍ സമ്മതിച്ചു.” ശാന്തികൃഷ്ണ പറഞ്ഞു.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ