മോഹന്‍ലാലിന്റെ മൗനത്തില്‍ ബലിയാടായ ആളാണ് ഞാന്‍.. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്തണം: ഷമ്മി തിലകന്‍

‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചത് എടുത്തുചാട്ടമാണെന്ന് നടന്‍ ഷമ്മി തിലകന്‍. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താനെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടനയില്‍ അനിശ്ചിതത്വം ഉണ്ടായി. ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോള്‍ എന്ന് തോന്നുന്നു. ഉത്തരം മുട്ടിയപ്പോള്‍ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം.

മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ താന്‍. ശരിപക്ഷ വാദമെന്ന ആശയമാണ് ഞാന്‍ സംഘടനയക്ക് നേരെ ഉയര്‍ത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ് കാണിക്കണം. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണം.

സംഘടനയിലെ ചില ആള്‍ക്കാരെയാണ് മാഫിയ എന്ന് അച്ഛന്‍ വിശേഷിപ്പിച്ചത്. പവര്‍ ഗ്രൂപ്പെന്ന് ഹേമാ കമ്മിറ്റി പറഞ്ഞതും ഇവരെ കുറിച്ച് തന്നെയാണ്. അമ്മ സംഘടനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്. എനിക്ക് രണ്ട് അമ്മമാരുണ്ട്. മൂന്നാമത്തെ അമ്മയായി കണ്ടിരുന്നത് താരസംഘടനയെയാണ്. അങ്ങനെ മനസില്‍ കൊണ്ടുനടന്നതാണ്.

ഇത് കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന്‍ മനസില്‍ കാണുന്നുണ്ടാവാം. പ്രതികാര മനോഭാവത്തോടെ അവര്‍ എന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, എന്റെ അച്ഛനോട് ചെയ്തത് ഭയങ്കരമായ തെറ്റാണെന്നും അനീതിയാണെന്നും കോടതി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ