മോഹന്‍ലാലിന്റെ മൗനത്തില്‍ ബലിയാടായ ആളാണ് ഞാന്‍.. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്തണം: ഷമ്മി തിലകന്‍

‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചത് എടുത്തുചാട്ടമാണെന്ന് നടന്‍ ഷമ്മി തിലകന്‍. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താനെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടനയില്‍ അനിശ്ചിതത്വം ഉണ്ടായി. ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോള്‍ എന്ന് തോന്നുന്നു. ഉത്തരം മുട്ടിയപ്പോള്‍ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം.

മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ താന്‍. ശരിപക്ഷ വാദമെന്ന ആശയമാണ് ഞാന്‍ സംഘടനയക്ക് നേരെ ഉയര്‍ത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ് കാണിക്കണം. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണം.

സംഘടനയിലെ ചില ആള്‍ക്കാരെയാണ് മാഫിയ എന്ന് അച്ഛന്‍ വിശേഷിപ്പിച്ചത്. പവര്‍ ഗ്രൂപ്പെന്ന് ഹേമാ കമ്മിറ്റി പറഞ്ഞതും ഇവരെ കുറിച്ച് തന്നെയാണ്. അമ്മ സംഘടനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്. എനിക്ക് രണ്ട് അമ്മമാരുണ്ട്. മൂന്നാമത്തെ അമ്മയായി കണ്ടിരുന്നത് താരസംഘടനയെയാണ്. അങ്ങനെ മനസില്‍ കൊണ്ടുനടന്നതാണ്.

ഇത് കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന്‍ മനസില്‍ കാണുന്നുണ്ടാവാം. പ്രതികാര മനോഭാവത്തോടെ അവര്‍ എന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, എന്റെ അച്ഛനോട് ചെയ്തത് ഭയങ്കരമായ തെറ്റാണെന്നും അനീതിയാണെന്നും കോടതി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി