"അവതാരപിറവി മുഴുവൻ ആവാഹിച്ച........!" നരസിംഹത്തിലെ ഇൻട്രോ ഷൂട്ടിൽ മുങ്ങിയ ആൾ പൊങ്ങിയത് രണ്ട് കിലോമിറ്റർ അപ്പുറത്ത് നിന്ന്; പെട്ടുപോയെന്ന് ഷാജി കൈലാസ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൽലാൽ തകർത്തഭിയിച്ച ചിത്രമായിരുന്നു നരംസിംഹം. പൂവള്ളി ഇന്ദുചൂഡനായി എത്തിയ മോഹന്‍ലാലിനെ ഇരുകെെയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. . ചിത്രത്തിന്റെ ഇന്‍ട്രോ സീനിൽ ഭാരതപ്പുഴയില്‍ നിന്നും പൊങ്ങിവരുന്ന ഇന്ദുചൂഡന്‍ അക്കാലത്ത് തിയേറ്ററുകളെ ഹരം കൊള്ളിച്ചിരുന്നു. ഈ രംഗം ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹത്തിലെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഭാരതപ്പുഴയിലാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ലാല്‍ വരുന്നതിന് മുമ്പ് പൊസിഷനൊക്കെ ഒരാളെ വെച്ച് ചെക്ക് ചെയ്യണം. ചുമ്മാ പൊസിഷന്‍ പറയാന്‍ പറ്റില്ലല്ലോ. അതിനായി വെള്ളത്തിലിറങ്ങി ഒന്ന് മുതല്‍ എട്ട് വരെ എണ്ണികഴിയുമ്പോളേ പൊങ്ങാവുള്ളൂ എന്ന് പറഞ്ഞ് ഒരാളെ ഇറക്കി.

പുള്ളി മുങ്ങി കഴിഞ്ഞ് നമ്മള്‍ എണ്ണുകയാണ്. 20 വരെ എണ്ണിയിട്ടും മുങ്ങിയാൾ പൊങ്ങിയില്ല. ദൈവമേ.. പണി കിട്ടിയോ എന്ന് സംശയിച്ച് ആള് ചാടിക്കോളാന്‍ താന്‍ പറഞ്ഞെന്ന് ഷാജി കെെലാസ് പറഞ്ഞു. രക്ഷിക്കാന്‍ ആള് ചാടിയപ്പോള്‍ ദൂരെ നിന്നും സാര്‍ എന്നൊരു വിളി വന്നു. താന്‍ നോക്കുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ആള് കൈ പൊക്കി കാണിക്കുകയാണ്.

അടിയൊഴുക്ക് ആളെ അങ്ങ് കൊണ്ടുപോയി.ആ സ്ഥലത്ത് ലാലിനെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യും. എനിക്കറിയില്ല. പിന്നെ ഒരു കുളത്തില്‍ വെച്ചാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ മോഹലാലിനോപ്പം മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ