ഇനി ആര്‍ക്കു മുന്നിലും സ്‌നേഹത്തിനു വേണ്ടി നിന്നു കൊടുക്കില്ല, എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല: സീമ വിനീത്

തന്നില്‍ നിന്നും തിരിച്ചെന്തോ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്നേഹം കാണിക്കുന്നവര്‍ക്കുള്ള മറുപടിയുമായി സീമ വിനീത്. ചെറിയ പ്രായം മുതല്‍ മാതാപിതാക്കളുടെ സ്നേഹമെന്താണെന്ന് പോലും തിരിച്ചറിയാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നാണ് സീമ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ഇതിവിടെ എഴുതും മുന്നേ ഒരുപാട് ആലോചിച്ചതാണ് ഇതുപോലൊരു പബ്ലിക് സ്പേസില്‍ പറയണോ വേണ്ടയോ എന്ന്. പക്ഷേ പറയണം എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് മാത്രം ഇതിവിടെ പറയുന്നു. എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല. കാരണം അതിന് വിലകൊടുത്തിരുന്ന സമയങ്ങള്‍ ഉണ്ടായിരുന്നു.

കുട്ടിക്കാലം മുതല്‍ ആരുടേയും സപ്പോര്‍ട്ട് ഇല്ലാതെ വളര്‍ന്നു വന്ന ഒരു കുട്ടിയാണ് ഞാന്‍. എനിക്ക് എന്താണ് ഇത്രയും വേര്‍തിരിവ് കുടുംബത്തില്‍ എന്ന് എനിക്ക് ഇന്നും അന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിവിടെ ഞാന്‍ എഴുതുമ്പോള്‍ അന്ന് അകറ്റി നിര്‍ത്തിയ മനുഷ്യരെ മനസ്സിലാവുന്നുണ്ട്. എന്നെ മനസ്സിലാവുന്നുണ്ട്, മൂന്നാം ക്ലാസ്സ് വരെ ഞാന്‍ എന്റെ അച്ഛമ്മക്കും അപ്പൂപ്പനും മാമിക്കും ഒപ്പം ആണ് വളര്‍ന്നത്.

അവഗണ എന്തെന്ന് അന്നൊന്നും എന്നെ അവര്‍ അറിയിച്ചിട്ടില്ല. വേര്‍തിരിവ് എന്തെന്ന് അറിയിച്ചിട്ടില്ല. അതുകൊണ്ട് ആ സ്നേഹം ആണ് ഇന്ന് എന്റെ വീടിന്റെ പേര് ‘ശാരദ” എന്റെ അച്ഛമ്മയുടെ പേര്. ജീവിതത്തില്‍ ഞാന്‍ ഒരച്ഛന്റെ സ്നേഹം ഒരു അമ്മയുടെ സ്‌നേഹം എന്തെന്ന് ഇന്നും ഈ നിമിഷം പോലും അറിഞ്ഞിട്ടില്ല.

ഓര്‍മ്മ വെച്ച കാലം മുതല്‍ കാണുന്നത് അവരുടെ ഇടയിലെ വഴക്കും വാക്ക് പോരും അടിയും ഒക്കെയാണ്. ഞാന്‍ കണ്ടിരുന്ന കുടുംബം അതാണ്. ഒരു വിശേഷ ദിവസം പോലും ഞങ്ങള്‍ നാലാളും സമാധാനത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചു കണ്ടിട്ടില്ല… എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മ അമ്മയുടെ വീട്ടിലേക്ക് പോയി. പിന്നെ ഞാനും അനിയനും അച്ഛനൊപ്പം.

പിന്നെ ഇതുവരെ കാണാത്ത അച്ഛന്റെ വേറൊരു മുഖം. ജീവിതത്തില്‍ ഇന്നുവരെ ഈ പറഞ്ഞ അച്ഛനും അമ്മയും എന്നെ ചേര്‍ത്ത് പിടിച്ചതായി ഒരോര്‍മ്മയും ഇല്ല.. ഓര്‍ത്തെടുക്കാന്‍ പോലും ഒരു നിമിഷം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ ഞാനും അനിയനും അമ്മക്കൊപ്പം പോയി. അവിടെ വല്ലാതെ ഞാന്‍ ഒറ്റപെട്ടു, ഒറ്റപ്പെടുത്തി എന്റെ ഐഡിന്റിറ്റി ബോധ്യപ്പെട്ടു തുടങ്ങിയ നാളുകള്‍ ആയിരുന്നു അത്.

ഒരു രാത്രി പോലും കരയാതെ ഉറങ്ങിയത് ചുരുക്കം. ഞാന്‍ ആ വീട്ടില്‍ ഏതോ ഒരു അന്യഗ്രഹജീവിയെ പോലെ. അങ്ങനെ ഏതോ ഒരു നിമിഷത്തില്‍ വീട് വിട്ടിറങ്ങി. അതിന് ശേഷം, കുറെ കാലങ്ങള്‍ക്ക് ശേഷം ഞാനും ആ വീട്ടിലെ ആളാണെന്ന് തോന്നി തുടങ്ങിയത് ഞാന്‍ എവിടെയൊക്കെയോ എന്തൊക്കെയോ നേടി തുടങ്ങിയപ്പോള്‍ മാത്രം.

നമ്മളില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന ഒരു തരം സ്നേഹം, സ്നേഹ പ്രകടനം… കുറച്ചു മാസങ്ങളെ ആയുള്ളു എല്ലാത്തിനും തിരിച്ചറിവ് ലഭിച്ചിട്ട്. ഇനി ആര്‍ക്കു മുന്നിലും സ്നേഹത്തിനു വേണ്ടിയും പരിഗണനക്ക് വേണ്ടിയും നിന്ന് കൊടുക്കില്ലെന്ന് തീരുമാനിച്ചു. എനിക്ക് ഞാന്‍ മാത്രമേ ഉള്ളു എന്ന് തിരിച്ചറിവ് വന്ന നാള്‍ മുതല്‍’,

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക