'ലാലിന്റെ കല്യാണത്തിന് ഞാന്‍ ആരെ തല്ലുന്നതാണ് താന്‍ കണ്ടത്' എന്ന് ചോദിച്ച് മമ്മൂക്ക ചൂടായി, അടിക്കണമെന്ന് ഭീമന്‍ രഘുവും: ശാന്തിവിള ദിനേശ്

മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് ശാന്തിവിള ദിനേശ്. മോഹന്‍ലാലിന്റെ വിവാഹത്തിനിടെ ഒരു ആധാകനെ തല്ലിയ മമ്മൂട്ടിയെ കുറിച്ച് മാഗസിനില്‍ ലേഖനം എഴുതിയതോടെയാണ് സംഭവത്തിന്റെ തുടക്കം. താന്‍ ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഇത് കണ്ട് മമ്മൂട്ടി ദേഷ്യപ്പെട്ടു എന്നാണ് ശാന്തിവിള ദിനേശ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമാ മാഗസിന്റെ ലേഖകന്‍ ആയിരിക്കെ മോഹന്‍ലാലിന്റെ കല്യാണം കവര്‍ ചെയ്യാന്‍ പോയി. ആ പരിപാടിക്കിടെ ഒരു ആരാധകനെ മമ്മൂട്ടി അടിച്ചു. അത് ഭയങ്കര പ്രശ്നമായി. മോഹന്‍ലാലിന്റെ കല്യാണ സ്‌പെഷ്യല്‍ ഇറക്കിയപ്പോള്‍ അതില്‍ ഒരു കോളത്തില്‍ കോപിഷ്ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്ന തലക്കെട്ട് കൊടുത്തു.

ഇത് കഴിഞ്ഞാണ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ താന്‍ സ്വര്‍ണ മെഡല്‍ വാങ്ങാന്‍ പോയത്. അന്ന് കേന്ദ്ര മന്ത്രി സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് മമ്മൂട്ടി കയറി വന്നത്. മുന്നില്‍ മമ്മൂട്ടിക്ക് പേര് എഴുതിയ കസേരയുണ്ട്. പുള്ളി അവിടെ ഇരിക്കാതെ കഷ്ടകാലത്തിന് തന്റെ അടുത്ത് വന്നിരുന്നു. അത് കഴിഞ്ഞ് സോവനീര്‍ പ്രകാശനം നടന്നു.

അത് ഇങ്ങനെ മറിച്ചു പോയപ്പോള്‍ സ്വര്‍ണ മെഡല്‍ ജേതാവ് എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഫോട്ടോ കണ്ടു. ‘എടോ തനിക്കാണോ സ്വര്‍ണ മെഡല്‍?’ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍, ‘ആ നിങ്ങള്‍ക്ക് ഒക്കെ മെഡല്‍ നമ്മുക്ക് സ്റ്റീല്‍ കുറ്റി, കോളടിച്ചല്ലോ’ എന്നും പറഞ്ഞ് പറഞ്ഞ് ഇരുന്നു.

പിന്നെ താന്‍ വെല്ല സിനിമ വാരികയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. മാഗസിന്റെ തിരുവനന്തപുരം ലേഖകന്‍ ആണെന്ന് പറഞ്ഞതിന് പുറകെ ചൂടായി. ‘ലാലിന്റെ കല്യാണത്തിന് ഞാന്‍ ആരെ തല്ലുന്നതാണ് താന്‍ കണ്ടത്’ എന്ന് ചോദിച്ചു. പുറകില്‍ ഭീമന്‍ രഘു ഉണ്ടായിരുന്നു. പുള്ളി എന്താണ് ഇക്ക എന്താണ് ഇക്ക എന്ന് ചോദിക്കാന്‍ തുടങ്ങി.

മമ്മൂട്ടി ഇയാള്‍ ഇങ്ങനെ എഴുതിയെന്ന് പറഞ്ഞു. ഇങ്ങനെ ഉള്ളവരെ കൈവെക്കുകയാണ് വേണ്ടതെന്ന് ഭീമന്‍ രഘു പറഞ്ഞു. തൊട്ടടുത്ത് ഇരിക്കുന്നത് ജെയിംസ് എന്ന് പറയുന്ന നടനാണ്. ജെയിംസ് ഇടയില്‍ വീണു. തന്റെ കണ്ണു നിറഞ്ഞു. താന്‍ എഡിറ്റര്‍ പ്രദീപ് മേനോനോട് കാര്യം പറഞ്ഞു. പിന്നീട് മമ്മൂട്ടിയെ വലിച്ചു കീറി എഴുതി എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി