ആ സ്ത്രീക്കും ഉണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്സ്, അമ്മയെ കൊണ്ട് 'ഓഫീസില്‍ പോയി' എന്നു പറയിപ്പിക്കണം എന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്: സലിം കുമാര്‍

താരങ്ങളുടെ മക്കളുടെ സിനിമാ അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മക്കളും സിനിമയില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് മിക്ക താരങ്ങളും കൃത്യമായ മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ, മക്കളും സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ സലിം കുമാറും.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മക്കള്‍ക്ക് സിനിമാ സ്വപ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തോട് സലിം കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. “”ആരെങ്കിലും വീട്ടില്‍ വന്ന് “ഭര്‍ത്താവ് എന്ത്യേ?”എന്നു ചോദിച്ചാല്‍ വര്‍ഷങ്ങളായി എന്റെ ഭാര്യ പറയുന്ന ഉത്തരം “ഷൂട്ടിംഗിന് പോയി” എന്നാണ്. “മക്കളെവിടെ?” എന്നു ചോദിക്കുമ്പോഴും അതേ ഉത്തരം പറഞ്ഞാലെങ്ങനെ ശരിയാകും.””

“”ആ സ്ത്രീക്കുമുണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്. അതുകൊണ്ട് അമ്മയെ കൊണ്ട് “ഓഫിസില്‍ പോയി” എന്നു പറയിപ്പിക്കാന്‍ ശ്രമിക്കണം എന്നു മക്കളോടു പറഞ്ഞു കൊടുത്തിട്ടുണ്ട്. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോം.””

മക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പോലെ തന്നെ ചിലതൊക്കെ ചെയ്തു കൊടുക്കാതിരിക്കാനും അച്ഛനെന്ന നിലയില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നുണ്ട. മൂത്തമകന്‍ “ലവ് ഇന്‍ സിംഗപ്പൂര്‍” എന്ന സിനിമയില്‍ സലിം കുമാറിന്റെ കുട്ടിക്കാലം അഭിനയിച്ചിരുന്നു. മറ്റ് സിനിമകളൊന്നും ഇല്ലെന്ന് സലിം കുമാര്‍ വ്യക്തമാക്കി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്