അഡ്വാന്‍സ് തുക മുഴുവനും തിരിച്ച് കിട്ടിയിട്ടില്ല, എങ്കിലും ഷെയ്‌നിനോട് പിണക്കമില്ല, പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ല: സാജിദ് യഹിയ

സാജിദ് യഹിയയുടെ സംവിധാനത്തില്‍ എത്തിയ ‘ഖല്‍ബ്’ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ഖല്‍ബ്. എന്നാല്‍ നിരവധി കാരണങ്ങള്‍ കൊണ്ട് മുടങ്ങിപ്പോയ ചിത്രത്തില്‍ നിന്നും ഷെയ്ന്‍ പിന്മാറുകയും ചെയ്തു. പിന്നീടാണ് രഞ്ജിത്ത് സജീവ്, നേഹ നസ്നീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രം ഒരുക്കിയത്.

എന്നാല്‍ ഷെയ്ന്‍ പിന്മാറിയതിലോ അഡ്വാന്‍സ് തുക തിരികെ തരാത്തതിനാലോ തനിക്ക് കുഴപ്പമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാജിദ് യഹിയ ഇപ്പോള്‍. ”വളരെ നല്ല അഭിനേതാവാണ് ഷെയ്ന്‍ നിഗം. ഞാന്‍ ഇഷ്ടപ്പെടുന്ന, വ്യക്തിപരമായി എനിക്ക് വളരെ സ്‌നേഹമുള്ള ഒരാളാണ്. ഈ സിനിമ നടക്കേണ്ട സമയത്ത് നടന്നില്ല.”

”കൊറോണയ്ക്ക് മുമ്പ് ചിത്രം അനൗണ്‍സ് ചെയ്തു തുടങ്ങാന്‍ പോയ സമയത്ത് പ്രൊഡ്യൂസേഴ്സിന് പ്രശ്‌നങ്ങള്‍ വന്നു. പ്രശ്‌നങ്ങളില്‍ പെട്ട് ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസേഴ്സിന് കഴിഞ്ഞില്ല. എല്ലാവരും സ്റ്റക്ക് ആയി, ഞാനും സ്റ്റക്കായി. സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സ് ഈ സിനിമ ചെയ്യാന്‍ ഇരുന്നതാണ്, അതും നടപടി ആയില്ല.”

”വീണ്ടും തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ക്യാമറമാന് അപകടം. അവിടെ ഞങ്ങള്‍ പിന്നെയും ബ്ലോക്ക് ആയി. അതിനുശേഷം വീണ്ടും തുടങ്ങിയപ്പോഴാണ് കൊറോണ വരുന്നത്. ഈ സിനിമ എന്റെ തീരുമാനമാണ്. അഡ്വാന്‍സിന്റെ കാര്യമൊക്കെ രണ്ടാമത്തെ കാര്യമാണ്. പൈസയൊക്കെ എപ്പോ വേണമെങ്കിലും കിട്ടും.”

”അഡ്വാന്‍സ് കൊടുത്തതിന്റെ ഫുള്‍ എമൗണ്ട് തിരിച്ചു തന്നിട്ടില്ല. ഈ പടത്തിന് വേണ്ടി ഒരു ദിവസം ഒരു പ്രമോഷന് വേണ്ടി ഷെയ്ന്‍ വന്നിട്ടുണ്ടായിരുന്നു. പകുതി പണം തിരിച്ചു തന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ പരാതിക്കൊന്നും പോയില്ല. വ്യക്തിപരമായി അവരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവര്‍ക്കെതിരെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.”

”എന്റെ ജീവിതത്തില്‍ ഞാന്‍ എപ്പോഴും പണത്തിന് രണ്ടാം സ്ഥാനമേ കൊടുത്തിട്ടുള്ളൂ. സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഷെയ്‌നിന് അയച്ചുകൊടുത്തു. സാജിദേ നന്നായിട്ടുണ്ട് എന്നാണ് ഷെയ്ന്‍ മറുപടി പറഞ്ഞത്. വിജയ് ബാബു എന്ന മനുഷ്യന്‍ എന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നത് പറയാതിരിക്കാന്‍ കഴിയില്ല. ദൈവം എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസമുണ്ട്” എന്നാണ് സാജിദ് യഹിയ പറയുന്നത്.

Latest Stories

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്